ന്യൂദല്‍ഹി: ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങിന്റെ പേര് തെറ്റായി ഉച്ഛരിച്ച വാര്‍ത്താ വായനക്കാരിയെ ദൂരദര്ശന് പിരിച്ചുവിട്ടു. സീ ജിന്‍പിങിനു പകരം പതിനൊന്ന് ജിന്പിങെന്ന് വായിച്ച വാര്ത്താവായനക്കാരിക്കാണ് ജോലി നഷ്ടമായത്. ബുധനാഴ്ചയായിരുന്നു സംഭവം. അന്തര്‍ദ്ദേശിയ വാര്‍ത്താ ഏജന്‍സികള്‍ വിഷയം പുറത്തെത്തിച്ചതോടെയാണ് നടപടി.
സി ജിന്‍പിങിന്റെ പേര് ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ (തശ ഖശിുശിഴ) റോമന്‍ അക്കമായ തശ (11) എന്നു തെറ്റിദ്ധരിച്ചു വായിച്ചതാണ് വിനയായത്. സര്‍ക്കാരിന്റെ ഔദ്യോഗിക ചാനലില്‍ നിന്നും ചൈനീസ് പ്രസിഡന്റിന്റെ പേരു തെറ്റായി പരാമര്ശിച്ചതിനെതിരായ പ്രതിഷേധം ശക്തമായതോടെയാണ് വാര്‍ത്താ വായനക്കാരിക്കെതിരെ നടപടിയെടുക്കാന്‍ ദൂരദര്ശന് തീരുമാനിച്ചത്. ക്ഷമിക്കാനാവാത്ത തെറ്റാണ് വാര്‍ത്താവായനക്കാരി വരുത്തിയതെന്നും അതിനാല്‍ കുറച്ചു മാസത്തേക്ക് ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തുകയാണെന്നും ദൂരദര്‍ശനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കി. വായനക്കാരി ദൂരദര്‍ശനിലെ സ്ഥിരം ജീവനക്കാരിയല്ല. താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിതയായ വാര്‍ത്താ വായനക്കാരിയാണ് നടപടിക്കു വിധേയയായത്.
സ്വകാര്യ വാര്‍ത്താ ചാനലുകളുടെ കടുത്ത മത്സര കാലഘട്ടത്തില്‍ ദൂരദര്‍ശന്റെ ഇത്തരത്തിലുള്ള മോശം പ്രകടനങ്ങള്‍ക്കെതിരായി സോഷ്യല്‍ മീഡിയയിലൂടെ അടക്കം ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ദൂരദര്‍ശന്റെ മോശം നിലവാരത്തെ സൂചിപ്പിക്കുന്നതാണ് സംഭവമെന്നും അതിനാല്‍ത്തന്നെ നടപടി ആവശ്യമാണെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: