ആലപ്പുഴ: ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സപ്ലൈക്കോയ്ക്കും കണ്‍സ്യുമര്‍ ഫെഡിനും പൊതുവിപണിയില്‍ കാര്യക്ഷമമായി ഇടപെടാന്‍ കഴിയാതിരുന്നത് സര്‍ക്കാരിന്റെ വീഴ്ച.സബ്സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്നതിന് വിവിധ വകുപ്പുകള്‍ക്കുകൂടി 163 കോടി രൂപ ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ തുക അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
സപ്ലൈക്കോ 93 കോടി, കണ്‍സ്യൂമര്‍ഫെഡ് 60 കോടി, ഹോര്‍ട്ടികോര്‍പ്പിന് 15 കോടി എന്നിങ്ങനെ അനുവദിക്കുവാന്‍ നേരത്തെ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ തുക അനുവദിക്കുന്നതിന് ധനവകുപ്പ് ഇടങ്കോലിട്ടു. ഓണക്കാലത്ത് കൂടുതല്‍ വിപണന കേന്ദ്രങ്ങള്‍ തുറക്കുന്നത് സപ്ലൈക്കോയാണ്. കഴിഞ്ഞ വര്‍ഷം വിപണി ഇടപെടലിന് സപ്ലൈക്കോ ചിലവഴിച്ച 250 കോടിയില്‍ 110 കോടി രൂപയാണ് സര്‍ക്കാരില്‍ നിന്ന് ലഭിച്ചത്. ഇത് ഉള്‍പ്പെടെ സര്‍ക്കാരില്‍ നിന്ന് 500 കോടിയിലേറെ സപ്ലൈക്കോയ്ക്ക് ലഭിക്കുവാനുണ്ട്.
കണ്‍സ്യൂമര്‍ഫെഡിന് സര്‍ക്കാര്‍ നല്കുവാനുള്ള സബ്സിഡി കുടിശ്ശിഖ 400 കോടി രൂപയാണ്. ഇത്തവണ 300 ഓണവിപണികള്‍ തുറക്കുവാനാണ് കണ്‍സ്യൂമര്‍ഫെഡ് ലക്ഷ്യമിട്ടിരുന്നത്. ഇത് ഗവണ്മെന്റില് നിന്ന് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് മുടങ്ങി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വിതരണത്തില്‍ ഇടപെടാത്തത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടാനും കാരണമായി. ഹോര്‍ട്ടികോര്‍പ്പിന്റെ ബഹുഭൂരിപക്ഷം സ്റ്റാളുകളിലും നാമമാത്രമായി പോലും പച്ചക്കറികള്‍ കിട്ടാനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: