കോട്ടയം: നാടെങ്ങും ഉത്രാടപ്പാച്ചിലിലാകുമ്പോഴും കോട്ടയം ഇന്റഗ്രേറ്റഡ് പവര്‍ലൂമില്‍ ജോലി ചെയ്യുന്ന എണ്‍പതിലേറെ ജീവനക്കാര്‍ക്ക് ശമ്പളവുമില്ല, ഓണ അലവന്‍സുമില്ല. മുന്‍വര്‍ഷങ്ങളില്‍ ശമ്പളത്തിന് പുറമേ സ്ഥിരം ജീവനക്കാര്‍ക്ക് മൂവായിരത്തി അഞ്ഞൂറ് രൂപ ബോണസ്സും ആയിരം രൂപയുടെ തുണിത്തരങ്ങളും താല്‍ക്കാലിക ജീവനക്കാര്‍ക്കും ആയിരം രൂപ ബോണസ്സും അഞ്ഞൂറ് രൂപയുടെ തുണിത്തരങ്ങളും നല്‍കിയിരുന്നു. എന്നാല്‍ ഈ ഓണക്കാലത്ത് ഇതുവരെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കിയിട്ടില്ല. ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങിയതില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചെങ്കിലും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് മാനേജ്മെന്റ് ആനുകൂല്യങ്ങള്‍ നിഷേധിക്കുകയായിരുന്നു.
ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതോടൊപ്പം രാഷ്ട്രീയ വൈരാഗ്യം തീര്ക്കുന്നതരത്തില് മാനേജ്മെന്റ് പെരുമാറുന്നതായും ആക്ഷേപമുണ്ട്. ഐന്‍ടിയുസി യൂണിയനില്‍ പ്രവര്‍ത്തിക്കാത്തവരെ തെരഞ്ഞുപിടിച്ച് മാനേജ്മെന്റ് ദ്രോഹിക്കുന്നതായും താല്‍ക്കാലിക ജീവനക്കാരെ ഐഎന്‍ടിയുസി യൂണിയനില്‍ ചേര്‍ന്നാല്‍ സ്ഥിരപ്പെടുത്താമെന്നും ഓഫീസ് ജോലി നല്‍കാമെന്നും പറഞ്ഞ് പ്രലോഭിപ്പിക്കുന്നതായും ആക്ഷേപം ഉണ്ട്.
ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്കാന് ഫണ്ടില്ലെന്ന മാനേജ്മെന്റിന്റെ വാദം തെറ്റാണെന്നും ജീവനക്കാര്‍ പറയുന്നു. വിപണിയില്‍ നാനൂറ് രൂപയ്ക്ക് മുകളില്‍ വില ലഭിക്കുന്ന ഡബിള്‍മുണ്ട് ഒരാള്‍ ഒരു ദിവസം 12 എണ്ണം വീതം നിര്‍മ്മിക്കുന്നുണ്ട്. സര്‍ക്കാര്‍ കണക്കില്‍ പ്രതിദിനം 200 രൂപ ഇന്റന്‍സീവ് ലഭിക്കുന്ന തരത്തില്‍ ഇവിടുത്തെ ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നും അതിനാല്‍ ശമ്പളം നല്കാന് പണമില്ലെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും ജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: