ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബിജെപി എംഎല്‍എ വധശ്രമത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കിഴക്കന്‍ ദല്‍ഹിയിലെ ഷഹ്ദരയില്‍ നിന്നുള്ള എംഎല്.എയായ ജിതേന്ദര്‍ സിംഗ് ഷണ്ഡിയ്ക്കു നേരെയാണ് അജ്ഞാതര്‍ മൂന്നു തവണ നിറയൊഴിച്ചത്.
കിഴക്കന്‍ ദല്‍ഹിയിലെ വിവേക് വിഹാറിലുള്ള സിംഗിന്റെ വീടിനു മുന്നില്‍ വച്ച് രാവിലെ ആറു മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ മൂന്നു പേര് സിംഗുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിനിടെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീടിന് മുന്നിലെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
പുലര്‍ച്ചെ 5.30ന് വീടിന്റെ കോളിംഗ് ബെല്‍ നിര്‍ത്താതെ മുഴങ്ങുന്നത് കേട്ടാണ് താന്‍ എഴുന്നേറ്റ് വന്നതെന്ന് സിംഗ് പറഞ്ഞു. രണ്ടു യുവാക്കള്‍ രേഖകള്‍ സാക്ഷ്യപ്പെടുത്തി തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ അതിന് വിസമ്മതിച്ചപ്പോള്‍ അവരിലൊരാള്‍ തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നെന്ന് എംഎല്‍എ പൊലീസിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: