ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ മൂന്ന് ഭീകരരെ സൈന്യവും ഏറ്റുമുട്ടുലിലൂടെ കൊലപ്പെടുത്തി. പുല്‍വാമയില്‍ ഉള്‍പ്പെടുന്ന രാജ്പോറയിലെ ഹഞ്ചാന്‍ ഗ്രാമത്തിലെ വീട്ടില്‍ മൂന്ന് ഭീകരര്‍ ഒളിച്ചിരുപ്പുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് സുരക്ഷാ സേന പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
ഇന്നലെ വൈകിട്ട് തുടങ്ങിയ ഏറ്റുമുട്ടല്‍ രാത്രി വൈകി നിര്‍ത്തിവച്ചു. നേരം പുലര്‍ന്നതോടെ ഏറ്റുമുട്ടല്‍ വീണ്ടും തുടങ്ങുകയായിരുന്നു. ജയ്ഷെ മുഹമ്മദ് കമാന്‍ഡറായ അല്‍ത്താഫ് റാത്തറും സംഘത്തിലുണ്ടെന്ന് സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. രഹസ്യ വിവരത്തെത്തുടര്‍ന്നാണ് സൈന്യം ഈ മേഖലയില്‍ തെരച്ചിലാരംഭിച്ചത്.
പോലീസും സൈന്യവും ചേര്‍ന്നാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്. ഭീകരര്‍ രക്ഷപ്പെടുന്നതു തടയാന്‍ പ്രദേശത്ത് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇരുട്ടിന്റെ മറവില്‍ ഭീകരര്‍ രക്ഷപ്പെടാതിരിക്കാന്‍ വേണ്ടി പ്രകാശമേറിയ ലൈറ്റുകളും സ്ഥാപിച്ചിരുന്നു.
രാജ്യാന്തര തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരല്ല ഇവരെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: