ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവം സാമ്പത്തിക മേഖലയില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യത. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ വന്‍ കുതിച്ചു ചാട്ടം ഉണ്ടായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
കുറേ കാലമായി ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അധികം മെച്ചപ്പെട്ട അവസ്ഥയിലായിരുന്നില്ല. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം കൊയ്ത് ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തിലെത്തിയതോടെ സ്ഥിതി മാറിയെന്നും സാമ്പത്തിക മേഖലയില്‍ വളര്‍ച്ചയുണ്ടായി തുടങ്ങിയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഉഭഭോക്താകളുടെ വര്‍ധനവും നിക്ഷേപകരുടെ ആത്മവിശ്വാസവും ബലപ്പെട്ടെന്നും വിദഗ്ധര്‍ പറയുന്നു.
ജൂണ്‍ മാസം വരെയുള്ള മൂന്ന് മാസക്കാലം 5.5 ശതമാനം സാമ്പത്തിക വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഡെയ്ലി ബിസിനസ്സ് നടത്തിയ സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കുന്നു. അതിന് മുമ്പത്തെ മൂന്ന് മാസത്തെ കണക്ക് 4.6 ശതമാനം മാത്രമായിരുന്നു. ബിസിനസ്സ് ബന്ധങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ വര്‍ധനവും ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: