ന്യൂദല്‍ഹി : ലക്നൗവിലും ദല്‍ഹിയിലും ഡബിള്‍ഡക്കര്‍ ട്രയിനുകള്‍ ഓടിക്കാനുള്ള അനുമതി ലഭിച്ചു. റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ അംഗീകാരം ഇതുവരെ ലഭിക്കാതിരുന്നതാണ് ട്രയിനിന്റെ പരീക്ഷണയാത്ര വൈകാന്‍ കാരണം. പരീക്ഷണയാത്രക്കുള്ള അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ഉത്തര്‍പ്രദേശിലെ ഗോമതിനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കു ചെയ്തിരിക്കുകയാണ്. ഇന്ത്യന്‍ റെയില്‍ വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന റിസര്‍ച്ച് ഡിസൈന്‍ ആന്റ്്് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്ഗനൈസേഷന് നേരത്തെ തന്നെ സുരക്ഷക്കും സ്പീഡിനും അംഗീകാരം നല്‍കിയിരുന്നതാണ്.
ആഗസ്റ്റില്‍ തന്നെ പരീക്ഷണ യാത്ര നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ അഞ്ചിന് ലഖ്നൗവില്‍ നിന്നും യാത്ര തിരിച്ച് ഉച്ചയ്ക്ക് രണ്ടിന് ന്യൂദല്‍ഹി സ്റ്റേഷനില്‍ എത്തിച്ചേരുന്ന വിധത്തിലാണ് ട്രയിനിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: