ന്യൂദല്‍ഹി: ഇന്ത്യയൊട്ടാകെയുള്ള ഹൈവേകളില്‍ വാഹനങ്ങളുടെ വേഗപരിധി കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഹൈവേകളുടെ സ്ഥിതി വളരെയേറെ മെച്ചപ്പെട്ടതാണ് കാരണം. കാറുകളെ നൂറു കിലോമീറ്റര്‍ വരെ വേഗതയിലും ചരക്ക് വാഹനങ്ങളെ 80 കിലോമീറ്റര്‍ വരെ വേഗതയിലും ബൈക്കുകളെ 80 കിലോമീറ്റര്‍ വരെ വേഗതയിലും പോകാന്‍ അനുവദിച്ചേക്കും. ബൈക്കുകള്‍ക്ക് നേരത്തെ അനുവദിച്ചിരുന്ന പരിധി 50 കിലോമീറ്ററായിരുന്നു.
1989 ല്‍ നിര്‍ണ്ണയിച്ച് വിജ്ഞാപനം ചെയ്ത് വേഗപരിധിയാണ് നിലവിലുള്ളത്. റോഡുകളെല്ലാം മെച്ചപ്പെട്ടതിനാല്‍ വേഗ പരിധി കൂട്ടണമെന്ന് 2007ല്‍ തന്നെ ആലോചന തുടങ്ങി. തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ സമതിയും രൂപീകരിച്ചിരുന്നു. സമിതിയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ വേഗതകളില്‍ ദേശീയ പാതയില്‍ വാഹനങ്ങള്‍ ഓടുന്നത് അപകടങ്ങള്‍ ഉണ്ടാക്കും. ഒരു നിശ്ചിത വേഗതയില്‍ വാഹനങ്ങള്‍ ദേശീയ പാതയില്‍ ഓടുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് ഇനി വേണ്ടതെന്നാണ് സമിതിയുടെ നിര്‍ദേശം
വേഗപരിധി കേന്ദ്രം നിശ്ചയിക്കും. അത് പാലിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ വാഹനവകുപ്പും പോലീസും ദേശീയ പാതാ അതോറിറ്റിയുമാണെന്ന് റോഡ് സുരക്ഷാ വിദഗ്ധന്‍ രോഹിത് ബലൂജ പറഞ്ഞു. മോട്ടോര്‍ ബൈക്കുകളെ എക്സപ്രസ് ഹൈവേകളില്‍ നിരോധിക്കുന്നതിനെക്കുറിച്ചും ദേശീയ പാത അതോറിറ്റി ആലോചിക്കുന്നതായി ബലൂജ പറഞ്ഞു.
നേരത്തെ വാഹനങ്ങളുടെ ഇനം തിരിച്ചായിരുന്നു വേഗപരിധി നിശ്ചയിച്ചിരുന്നത്. ഇനി മുതല്‍ സീറ്റിംഗ് കപ്പാസിറ്റി വച്ചാണ് ഇത് നിശ്ചയിക്കുക. ഡ്രൈവര്‍ അടക്കം പത്തു പേര് കയറുന്ന യാത്രാവാഹനങ്ങള്‍ക്ക് 80 കിലോമീറ്ററാണ് പരിധി. എട്ടു പേരില്‍ കുറവ് യാത്രാക്കാര്‍ കയറുന്നവയ്ക്ക് നൂറു കിലോമീറ്ററാണ് വേഗപരിധി.
സംസ്ഥാന പാതകളിലും, നഗരങ്ങളിലും ഗ്രാമീണറോഡുകളസിലും വേഗപരിധി നിശ്ചയിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: