ന്യൂദല്‍ഹി: പൂട്ടിപ്പോയ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ സ്വത്ത് തട്ടിയെടുത്തെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ സോണിയക്കും രാഹുലിനും എതിരെ അേന്വഷണം തുടങ്ങി.നാഷണല്‍ ഹെറാള്‍ഡിന്റെ ഇരുനൂറ് കോടിയുടെ സ്വത്ത് സോണിയയും രാഹുലും അംഗങ്ങളായ ട്രസ്റ്റ് കുറഞ്ഞ വിലയ്ക്ക് തട്ടിയെടുത്തെന്നാണ് ഡോ.സുബ്രഹ്മണ്യന് സ്വാമിയുടെ പരാതി.
പരാതിയെത്തുടര്‍ന്ന് ഇന്നലെ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ പ്രാഥമിക അന്വേഷണം തുടങ്ങി.സ്വാമി കോടതിയില്‍ കേസ് നല്‍കിയിട്ടുമുണ്ട്. ഇതേത്തുടര്‍ന്ന് ആഗസ്റ്റ് ഏഴിന് കേസില്‍ ഹാജാരാകാന്‍ കോടതി സോണിയയോടും രാഹുലിനോടും ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്‍ഫോഴ്സ്മെന്റ് അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. ഇത് രാഷ്ട്രീയ വൈരാഗ്യം മാത്രമാണ് മറ്റൊന്നുമല്ല. കോണ്‍ഗ്രസ് വക്താവ് മനീഷ് തീവാരി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: