മുംബൈ: മുംബൈയിലും നവി മുംബൈയിലുമുളള മുസ്ലീം പളളികളില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണികള്‍ നീക്കംചെയ്യണമെന്ന് മുംബൈ ഹൈക്കോടതി. നവിമുംബൈ സ്വദേശി സന്തോഷ് പാച്ചലാഗ് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് വിധി.
ജാതിക്കും മതത്തിനും അതീതമായി അനുവാദമില്ലാതെ സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണികള്‍ പിടിച്ചെടുക്കണം പ്രദേശത്തുളള 49 മുസ്ലീം പളളികളില്‍ 45 എണ്ണവും ആവശ്യമായ അനുമതിയില്ലാതെയാണ് ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്ന് വിവരാവകാശ നിയമപ്രകാരം വ്യക്തമായിരുന്നു.
പളളികള്‍ സ്ഥിതിചെയ്യുന്നത് സ്കൂളുകളും ആശുപത്രികളുമടക്കമുളള നിശബ്ദത പാലിക്കേണ്ടയിടങ്ങളിലാണെന്നും പരാതിക്കാരന് ചൂണ്ടിക്കാണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: