ന്യൂദല്‍ഹി: ജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സേവനങ്ങള്‍ ലഭ്യമാക്കാനും പരാതികളും അഭിപ്രായങ്ങളും രേഖപ്പെടുത്താനുംബിജെപിയുടെ നേതൃത്വത്തില്‍ പുതിയ സമിതിക്ക് രൂപം നല്കുന്നു. സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ചാകും സമിതി പ്രവര്‍ത്തിക്കുക.
എല്ലാ പ്രവര്‍ത്തിദിനങ്ങളിലും പാര്‍ട്ടി ആസ്ഥാനത്ത് മന്ത്രിയുണ്ടാകും.ദല്‍ഹി അശോക് റോഡിലുള്ള പാര്‍ട്ടി ഓഫീസിനു സമീപത്തെ പുതിയ കെട്ടിടത്തിലാണ് സമിതിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
സ്വതന്ത്ര ചുമതലയുള്ള വ്യവസായ മന്ത്രി പൊന്‍ രാധാകൃഷ്ണന് ബുധനാഴ്ചകളില്‍ പാര്‍ട്ടി ആസ്ഥാനത്തുണ്ടാകും. കൃഷി- ഭക്ഷ്യ മന്ത്രി ഡോ. സഞ്ജീവ് കുമാര്‍ വ്യാഴാഴ്ചകളിലും വാണിജ്യ മന്ത്രി നിര്‍മ്മല സീതാരാമന് വെള്ളിയാഴ്ചകളിലും ഉണ്ടാകും. വൈകിട്ട് നാലു മുതല്‍ ആറുവരെയാണ് കേന്ദ്രമന്ത്രിമാര്‍ ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ ലഭ്യമാവുന്നത്. മറ്റുള്ള ദിവസങ്ങളിലെ മന്ത്രിമാരെ പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡുവുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും.
തിങ്കള്‍ മുതല്‍ വെള്ളിവരെയാണ് പ്രവൃത്തി ദിനങ്ങള്‍.സുഗമമായ നടത്തിപ്പിനായി പ്രതിദിനം നൂറ്റിഅമ്പതിലധികം പാര്‍ട്ടി പ്രവര്‍ത്തകരേയും നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: