ബംഗളൂരു: സ്കൂളില്‍ വച്ച് ആറു വയസുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടു ജിം ഇന്‍സ്ട്രക്ടര്‍മാര്‍ അറസ്റ്റില്‍. ലാല്ഗിരി ഇന്ദ്രഗിരി(21) വാസിം പാഷ( 28) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായവര്‍ മൂന്നായി. പെണ്‍കുട്ടിയെ മുറിയിലിട്ട് പൂട്ടിയതും മാനഭംഗപ്പെടുത്തിയതും ഇവരാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എംഎന്‍. റെഡ്ഡി പറഞ്ഞു.
മുസ്തഫയെന്നയാളാണ് കേസില്‍ ആദ്യം അറസ്റ്റിലായത്. മറ്റൊരു മാനഭംഗക്കേസിലും പ്രതിയാണ് മുസ്തഫ. ഇയാളുടെ മൊബൈലില്‍ നിന്ന് കൊച്ചുകുട്ടികളുടെ അനവധി നഗ്ന ചിത്രങ്ങള്‍ കണ്ടെടുത്തിരുന്നു. നഗരത്തിലെ പ്രമുഖ വിദ്യാലയമായ വിബ്ജിയോറിലെ കരാര്‍ അടിസ്ഥാനത്തിലുള്ള ജീവനക്കാരാണ് ഇരുവരും. ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇതിനെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള രക്ഷിതാക്കളുടെ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ബംഗളൂരു പോലീസ് കമ്മീഷണര്‍ ആര്. ഔരാദ്കരെ കഴിഞ്ഞദിവസം സ്ഥലം മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: