ചണ്ഢീഗഡ്: ഹരിയാനയിലെ ഹൂഡ സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥന് പ്രദീപ് കസ്നിക്ക് ചീഫ് സെക്രട്ടറിയുടെ ഭീഷണി.
പുതിയ ഇന്‍ഫര്‍മേഷന്‍, വിവരാവകാശ കമ്മീഷണര്‍മാരെ നിയമിക്കുന്നത് ചോദ്യം ചെയ്തതിനാണ് ഭീഷണി. ഭരണപരിഷ്കാര സെക്രട്ടറിയാണ് കസ്നി. ഞായറാഴ്ച മുഖ്യമന്ത്രി ഹൂഡ രണ്ട് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരുടേയും മൂന്ന് വിവരാവകാശ കമ്മീഷണര്‍മാരുടേയും സത്യപ്രതിജ്ഞ തിരക്കിട്ട് ചെയ്യിപ്പിച്ചിരുന്നു. കസ്നിയാണ് ഇവര്‍ക്ക് നിയമന ഉത്തരവ് നല്‍കേണ്ടത്. എന്നാല്‍ കസ്നിയോടു ചോദിക്കാതെ, ഇത്രയും പേരെ സത്യപ്രതിജ്ഞ ചെയ്യിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ വസതിയില്‍ മുഖ്യമന്ത്രി നേരിട്ട് സത്യപ്രതിജ്ഞ ചൊല്ലിക്കുകയായിരുന്നു. രാജ്ഭവനില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത് ഗവര്‍ണ്ണറാണ്. പുതിയ ഗവര്‍ണ്ണര്‍ ഞായറാഴ്ച ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുന്‍പ് അഞ്ചു പേരെയും സത്യപ്രതിജ്ഞ ചെയ്യിച്ചു. പുതിയ ഗവര്‍ണ്ണര്‍ നിയമനങ്ങളില്‍ എതിര്‍പ്പ് പറയാന്‍ സാധ്യതയുള്ളതിനാലായിരുന്നു ഇത്. നിയമനങ്ങളില്‍ ക്രമക്കേടുണ്ടെന്ന് കസ്നി വ്യക്തമാക്കിയിരുന്നു. നിയമന ഉത്തരവു പോലും നല്കുന്നതിനു മുന്‍പ് തിരക്കിട്ട് നിയമനം നടത്തുകയായിരുന്നു. സകല ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുള്ള നിയമനം വന്‍ വിവാദമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: