ന്യുദല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് ദല്‍ഹിയില്‍ വീണ്ടും പീഡനം. ദല്‍ഹിയിലെ ഉത്തം നഗറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അഞ്ചംഗസംഘം തട്ടിക്കൊണ്ടു പോയി തോക്കുചൂണ്ടി ബലാത്സംഗം ചെയ്തതായിട്ടാണ് പരാതി.
സ്കുളിലേക്ക് പോകും വഴിയാണ് പത്താംക്ലാസുകാരിയായ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ രണ്ട് പേര് പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പോലീസ് അറിയിച്ചു.
ബലാത്സംഗ രംഗങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് മാതാപിതാക്കള്‍ വിവരമറിഞ്ഞത്.
മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് പേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനത്തിന് ഇരയാക്കിയതെന്ന് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: