ചണ്ഡീഗഢ് : മുതിര്‍ന്ന ബിജെപി നേതാവ് കപ്താന് സിങ് സോളങ്കി ഹരിയാന ഗവര്‍ണറായി ചുമതലയേറ്റു. ചണ്ഡീഗഢ് രാജ്ഭവനില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി ആക്ടിങ് ചീഫ്ജസ്റ്റീസ് അഷുതോഷ് മൊഹന്ത സത്യവാചകം ചൊല്ലിക്കൊടുത്തു.
സോളങ്കി ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. 1966ലെ പഞ്ചാബ് വിഭജനത്തിനുശേഷമുള്ള പതിനാറാമത്തെ ഗവര്‍ണറായാണ് സോളങ്കി ചുമതലയേറ്റത്. മധ്യപ്രദേശ് സ്വദേശിയായ സോളങ്കിയെ 2012ല്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശവും ചെയ്തിരുന്നു. മുന്‍ ഗവര്‍ണര്‍ ജഗന്നാഥ് പഹാഡിയയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം.
ചണ്ഡീഗഢ് മുഖ്യമന്ത്രി ഭുപീന്ദര്‍ സിങ് ഹൂഡ, ഹരിയാന ബിജെപി നേതാവ് രാം ബിലാസ് ശര്‍മ്മ, അംബാല എംപി രതന് ലാല്‍ കഠാരിയ എന്നിവര്‍ ഉള്‍പ്പടെ ചണ്ഡീഗഢ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: