ന്യൂദല്‍ഹി: പ്രദേശിക ഭാഷകളെ ഒഴിവാക്കി യുപിഎസ്സി നടത്തിയ സിവില്‍ സര്‍വ്വീസ് പരീക്ഷാ പുനക്രമീകരണം പാര്‍ലമെന്റിലും പുറത്തും സംഘര്‍ഷത്തിനു കാരണമായി. പ്രശ്നം പരിഹരിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് കണക്കിലെടുക്കാതെ പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചു. യുപിഎസ്സി നിലപാടിനെതിരെ വ്യാഴാഴ്ച രാത്രിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരായ ദല്‍ഹി പോലീസ് നടപടിയ്ക്കെതിരെ ഇരുസഭകളിലും ബഹളമുയര്‍ന്നു.
വിഷയത്തില്‍ ഇന്നലെ രാജ്യസഭയില്‍ രണ്ടുതവണ ചോദ്യോത്തര വേള തടസ്സപ്പെട്ടു. ഉച്ചയ്ക്ക് 12 മണിക്ക് മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി വിശദീകരണം നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും ചോദ്യോത്തരവേള നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ നിലപാടാണ് ബഹളത്തിന് കാരണമായത്. കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ഡിഎംകെ കക്ഷികള്‍ വിഷയം ഉന്നയിച്ചു. തെലങ്കാനയിലെ തീവണ്ടി ദുരന്തത്തിനിരയായ കുട്ടികള്‍ക്കുവേണ്ടി ഒരു മിനിറ്റ് മൗനമാചരിക്കാനെങ്കിലും ബഹളം അവസാനിപ്പിക്കാന്‍ അദ്ധ്യക്ഷന്‍ ഹമീദ് അന്‍സാരിക്ക് പ്രതിപക്ഷത്തോട് ആവശ്യപ്പെടേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: