തിരുവനന്തപുരം: കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. ഫാക്ടിന്റെ പ്രതിസന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചപ്പോള്‍ ഫാക്ടിന്റെ പ്രതിസന്ധിയെ കുറിച്ച് ധരിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രി അനന്തകുമാറിന്റെ ശ്രദ്ധയിലും പെടുത്തി. ഉടന്‍ വകുപ്പ് സെക്രട്ടറിയോട് കേന്ദ്രമന്ത്രി റിപ്പോര്‍ട്ട് ചോദിച്ചു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാമെന്ന് സംസ്ഥാനസര്‍ക്കാറിനെ അറിയിച്ചുണ്ടെന്നും ശ്രദ്ധക്ഷണിക്കലിന് മറുപടിയായി ഉമ്മന്ചാണ്ടിഅറിയിച്ചു.
ഫാക്ടിന് വേണ്ടി 550 കോടിയുടെ പുനരുദ്ധാരണപാക്കേജാണ് സംസ്ഥാനസര്‍ക്കാര്‍ തയാറാക്കിയത്. ഇതില്‍ 100 കോടി രൂപ കേന്ദ്രത്തില്‍ നിന്നും ലഭിച്ചു. ബാക്കി തുക ലഭിക്കുമെന്നാണ് പ്രതീക്ഷ. എച്ച്എംടി നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് കമ്പനിയുടെ കെട്ടിക്കിടക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ നടപടിയെടുക്കും.
ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡിനായി ഖാനനത്തിന് സ്ഥലം കണ്ടെത്തേണ്ടതുണ്ട്. ആഗോളസാമ്പത്തിക മാന്ദ്യം മൂലം പുതിയ ഓര്‍ഡറുകള്‍ കിട്ടാത്തതാണ് കൊച്ചിന് ഷിപ്പ് യാര്‍ഡിന്റെ പ്രതിസന്ധിക്ക് കാരണം. തുറമുഖത്തിന് വേണ്ടി ആഴം കൂട്ടുന്നതിന് കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന് ഭീമമായ ചെലവ് വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ 400 കോടി സാമ്പത്തിക സഹായം നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ വേഗം തീരുമാനമെടുക്കണമെന്ന് ആവസ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റെയില്‍വേ കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടെങ്കിലും ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ടു പോയിട്ടില്ല. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞു. ഇനി കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ട നടപടികള്‍ സ്വീകരിക്കണം. അസംസ്കൃത വസ്തുകക്ലുടെ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് നിര്‍മാണമേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനും സര്‍ക്കാര്‍ നടപടിയെടുത്തു വരികയാണ്. ചെറിയ വീടുകളുടെ നിര്‍മാണത്തിന് നേരിടുന്ന തടസം നീക്കും. നിയമാനുസതൃതം അനുമതി നേടിയ സ്വകാര്യകെട്ടിടങ്ങളുടെ നിര്‍മാണങ്ങള്‍ തടസപ്പെടുത്താന്‍ അനുവദിക്കില്ല. പരമ്പരാഗതമേഖലയുടെ പ്രശങ്ങ്ങ്ങള് പരിഹരിക്കാനും വ്യവസായവകുപ്പ് നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: