ആലുവ: വാടകവീട്ടില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കാണപ്പെട്ട ചോരക്കുഞ്ഞിന് ജനസേവ ശിശുഭവനില്‍ അഭയം നല്കി. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഇടുക്കി തൊടുപുഴ കരയില്‍ വടക്കേതില്‍ വീട്ടില്‍ ബിജുവും ഭാര്യ അനുമോളും ചേര്‍ന്ന് 20 ദിവസമായ ആണ്‍കുഞ്ഞിനെ ജനസേവ ശിശുഭവനില്‍ എത്തിച്ചത്.
വീടിനടുത്തുള്ള ജോസ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലൂള്ള വാടകവീട്ടില്‍നിന്ന് ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെയാണ് പിഞ്ചുകുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില് കേട്ടതെന്നും കരച്ചില്‍കേട്ട് എത്തിയപ്പോള്‍ വാതിലുകള്‍ തുറന്നുകിടക്കുന്നതായും തറയില്‍കിടന്ന് കുഞ്ഞ് കരയുന്നതുമാണ് കണ്ടതെന്ന് അനുമോള്‍ പറഞ്ഞു. വീട്ടുകാരെ ആരേയും അവിടെ കാണാഞ്ഞതിനാല്‍ ദയ തോന്നിയ താന്‍ കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
വാടകവീട്ടില്‍ ഒരു സ്ത്രീയും പുരുഷനുമാണ് താമസിച്ചിരുന്നതെന്നും അവരുമായി യാതൊരു പരിചയമില്ലെന്നും ബിജുവും അനുമോളും ജനസേവ അധികൃതരോട് പറഞ്ഞു.കുഞ്ഞിനെ ജനസേവ ശിശുഭവന്റെ മേല്‍നോട്ടത്തില്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: