തിരുവനന്തപുരം: ബീഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അനാഥാലയങ്ങളില്‍ കുട്ടികളെ കടത്തിക്കൊണ്ടുവന്ന സംഭവത്തിന്റെ അന്വേഷണം സമഗ്രവും നീതിപൂര്വകവുമായിരിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്കി. മനുഷ്യക്കടത്ത് അന്വേഷിക്കുന്ന പോലീസ് നിഷ്പക്ഷമായി അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി ഹിന്ദുഐക്യവേദി നേതാക്കള്‍ക്ക് ഉറപ്പുനല്‍കി.
നിവേദക സംഘത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം തിരുമല അനില്‍, പി. ജ്യോതീന്ദ്രകുമാര്‍, വിഎച്ച്പി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എന്‍. വെങ്കിടേഷ്, കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. കുഞ്ഞ്, സന്ദീപ് തമ്പാനൂര്‍, വഴയില ഉണ്ണി എന്നിവരുണ്ടായിരുന്നു. മനുഷ്യക്കടത്തിന്റെ അന്വേഷണം അട്ടിമറിക്കാന്‍ മുസ്ലിംലീഗ് നടത്തുന്ന ആസൂത്രിത നീക്കത്തിനെതിരെ ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നാളെ സെക്രട്ടേറിയറ്റ് പടിക്കല്‍ രാവിലെ 10 മുതല്‍ ധര്‍ണ സംഘടിപ്പിക്കാനും തീരുമാനിച്ചതായി ഹിന്ദുഐക്യവേദി സംസ്ഥാന സമിതിയംഗം തിരുമല അനില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: