കൊച്ചി: ജനവാസമേഖലയിലെ വ്യവസായ മലിനീകരണത്തിനും നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനുമെതിരെ പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി സംഘടിപ്പിച്ച കളക്ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ്, എംസാന്റ്, റൈസ്മില്‍, പ്ലാസ്റ്റിക് തുടങ്ങിയ വ്യവസായ യൂണിറ്റുകളുടെ മാരകമായ മലിനീകരണവും അനിയന്ത്രിമായി പെരുകിവരുന്ന പാടം നികത്തലും മണ്ണെടുപ്പും പാറമടകളുടെ പ്രവര്‍ത്തനവും തടയണമെന്നാവശ്യപ്പെട്ട് കര്‍മ്മസമിതി ആരംഭിക്കുന്ന അനിശ്ചിതകാല സമരത്തിന്റെ മുന്നോടിയായിരുന്നു കളക്ട്രേറ്റ് മാര്‍ച്ച്. ആന്റികറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പി.സി. സിറിയക് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
പ്ലൈവുഡ് വ്യവസായ മലിനീകരണത്തിനെതിരെ സുപ്രീംകോടതി നിയമിച്ച കേന്ദ്ര വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും ജനവാസ മേഖലയില്‍ വ്യവസായ യൂണിറ്റുകളുടെ രാത്രികാല പ്രവര്‍ത്തനം നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍മ്മസമിതി ചെയര്മാന് വര്‍ഗീസ് പുല്ലുവഴി, പരിസ്ഥിതി പ്രവര്‍ത്തകരായ പ്രൊഫ. എസ്. സീതാരാമന്, ഏലൂര്‍ ഗോപിനാഥ്, അഡ്വ. ജോണ്‍ ജോസഫ്, ഫ്രാന്‍സിസ് ഞാളിയന്, ടി.എം. വര്‍ഗീസ്, കെ.കെ. ജബ്ബാര്‍ മേത്തര്‍, അഡ്വ. ബേസില്‍ കുര്യാക്കോസ്, സി.കെ. പ്രസന്നന്, എം.കെ. ശശിധരന്‍പിള്ള, വൈക്കം വിശ്വംഭരന് എന്നിവര്‍ പ്രസംഗിച്ചു.
കാക്കനാട് ഐഎംജി ജംഗ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കര്‍മ്മസമിതി നേതാക്കളായ കെ.കെ. വര്‍ക്കി, പി. രാമചന്ദ്രന് നായര്‍, ടി.എ. വര്‍ഗീസ്, കെ.ആര്. നാരായണപിള്ള, കെ.ജി. സദാനന്ദന്, പി.എസ്. ഷൈബു, ബിനു കൊളുത്തുങ്കമാലി, വി.എന്‍. രാമന് നായര്‍, നൗഷാദ് പനയ്ക്കല്‍, എം.പി. എല്‍ദോ, എ.കെ. പൗലോസ്, കെ.ബി. രാഗേഷ് കുമാര്‍, ജി. മനോജ്, പി.കെ. മാത്യു തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: