പാറ്റ്ന: ബിഹാര്‍ നിയസഭയില്‍ ഐക്യജനതാദള്‍ നേതൃത്വത്തിലുള്ള ജിതന്‍ റാം മഞ്ചി വിശ്വാസവോട്ട് നേടി. ബദ്ധവൈരികളായ ആര്‍ജെഡി വോട്ടെടുപ്പില്‍ സര്‍ക്കാരിനെ പിന്തുണച്ചു. എന്നാല്‍ ബിജെപി നിയസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വോട്ടെടുപ്പില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാരിന് ലഭിച്ചത്. 243 അംഗ നിയമസഭയില്‍ 237 അംഗങ്ങളേ ഇപ്പോഴുള്ളൂ. അതിനാല്‍ കേവലഭൂരിപക്ഷത്തിന് 119 അംഗങ്ങളുടെ പിന്തുണ മതിയായിരുന്നു.
ഐക്യദളിന് 116 അംഗങ്ങളുണ്ട്. ബിജെപിക്ക് 95ഉം. കോണ്‍ഗ്രസും സിപിഐയും രണ്ട് സ്വതന്ത്രരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനാല്‍ തന്നെ വിശ്വാസവോട്ട് നേടുക പ്രയാസകരമായിരുന്നില്ല. ആര്‍ജെഡി കൂടി പിന്തുണച്ചതോടെയാണ് സര്‍ക്കാരിന് വിശ്വാസ വോട്ട് നേടാനായത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തോല്‍വിയെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ജതിന് റാം മഞ്ചി മുഖ്യമന്ത്രിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: