ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണം ഡെന്സുവെന്ന ജാപ്പനീസ് പരസ്യക്കമ്പനിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. 600 കോടി മുടക്കി ഈ കമ്പനിയെയാണ് കോണ്‍ഗ്രസിെന്റ പരസ്യച്ചുമതല ഏല്‍പ്പിച്ചിരുന്നത്.
സാധാരണക്കാരനെ അധികാരത്തിലെത്തിക്കാന്‍ വെമ്പുന്ന, ഊര്‍ജസ്വലനായ, ചെറുപ്പക്കാരന് എന്ന നിലയ്ക്ക് രാഹുലിനെ പ്രചരിപ്പിക്കുകയായിരുന്നു കമ്പനിയുടെ പ്രധാന ദൗത്യം. എന്നാല്‍ പ്രചാരണം മോദിക്കു മുന്നില്‍ അമ്പേ പരാജയപ്പെട്ടു. പീയൂഷ് പാണ്ഡെ, പ്രസൂണ്‍ ജോഷി, സാം ബല്‍സാര എന്നിവരാണ് ബിജെപി പ്രചാരണത്തിെന്റ ചുക്കാന്‍ പിടിച്ചിരുന്നത്. തോല്‍വിയില്‍ നിന്ന് ഡെന്സുവിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കൂടുതല്‍ തുകയ്ക്കാണ് അവര്‍ പരസ്യങ്ങള്‍ ചെയ്തതും.ഒരു പ്രമുഖ നേതാവ് പറഞ്ഞു. വാഗ്ദാനം ചെയ്ത സേവനങ്ങള്‍ക്കുള്ള പണമേ ചുമത്തിയുള്ളൂ. എല്ലാ ഇടപാടുകളും സുതാര്യവുമായിരുന്നു. ഡെന്‍സു അധികൃതര്‍ പറഞ്ഞു.തങ്ങള്‍ക്കു പുറമേ പരസ്യം നല്കാന് കോണ്‍ഗ്രസ് മറ്റൊരു ഏജന്‍സിയെക്കൂടി നിയമിച്ചിരുന്നു. അവര്‍ പറഞ്ഞു. ഈ വിഷയത്തെച്ചൊല്ലി ഡെന്‍സു ഇന്ത്യ എക്സിക്യൂട്ടീവ് ചെയര്മാന് രോഹിത് ഓഹ്രിയും കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: