പത്തനാപുരം:രണ്ടാനച്ഛനും ബന്ധുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. പത്തനാപുരം കലഞ്ഞൂര്‍ സ്വദേശിയായ പതിനാറുകാരിയായ ദളിത് പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേരെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു.
കലഞ്ഞൂര്‍ സ്വദേശിയും രണ്ടാനച്ഛനുമായ മോഹനന്(45) കറവൂര്‍ സ്വദേശിയായ ജാനമ്മ(60), ബന്ധുക്കളായ മനീഷ് (20), ബിനുക്കുട്ടന്(25), അനില്‍കുമാര്‍(40), എന്നിവരാണ് അറസ്റ്റിലായത്.
പുന്നല കറവൂരിലെ ബന്ധുവീട്ടില്‍ നിന്നുമാണ് പെണ്‍കുട്ടിയടക്കം പ്രതികളെ പോലീസ് പിടികൂടുന്നത്. അയല്‍വാസികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തെന്മല പോലീസാണ് ഇവരെ ആദ്യം അറസ്റ്റുചെയ്യുന്നത്. രണ്ടുവര്‍ഷം മുന്‍പ് മാതാവ് മരിച്ചുപോയ പെണ്‍കുട്ടി തുടര്‍ന്ന് താമസിച്ചിരുന്നത് രണ്ടാനച്ഛനായ മോഹനന്റെയും ജാനമ്മയുടേയും ഒപ്പമായിരുന്നു. ഏറെക്കാലം കുന്നിക്കോട് വിളക്കുടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അനാഥമന്ദിരത്തിലായിരുന്നു പെണ്‍കുട്ടിയും മാതാവും.
തുടര്‍ന്ന് മാതാവിന്റെ മരണശേഷം പെണ്‍കുട്ടി ബന്ധുക്കള്‍ക്കൊപ്പം പോവുകയായിരുന്നു. കഴിഞ്ഞ ആറുമാസമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. ഏഴ് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കുട്ടിയുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഉണ്ണിക്കുട്ടന്, ഷിജു എന്നിവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുനലൂര്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണചുമതല. പെണ്‍കുട്ടിയെ കൂടുതല്‍ മൊഴിയെടുക്കാനായി കൊല്ലം സിജെഎം കോടതിയിലേക്ക് അയച്ചു. പ്രതികളെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: