ചവറ: ആദി ശങ്കരനില്‍ തുടങ്ങി ശ്രീനാരായണഗുരുവിലൂടെയും ചട്ടമ്പിസ്വാമികളിലൂടെയും ആദ്ധ്യാത്മിക ഉണര്‍വ് പകര്‍ന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചട്ടമ്പി സ്വാമികളെപോലുള്ളവരുടെ ജീവിതം നമുക്ക് പഠിക്കാനുള്ളതും ജീവിതത്തില്‍ പകര്ത്താനുള്ളതുമാണെന്ന് ഗവര്‍ണര്‍ ഷീലാദീക്ഷിത് പറഞ്ഞു. ചട്ടമ്പിസ്വാമിയുടെ 90-ാമത് മഹാസമാധിവാര്‍ഷിക ദിനാചരണത്തില്‍ ചട്ടമ്പിസ്വാമി സ്മാരക തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനം നിര്‍വ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ.നായര്‍ക്ക് നല്‍കിയായിരുന്നു പ്രകാശനം.
ആദ്ധ്യാത്മിക മേഖല, വിദ്യാഭ്യാസമേഖല, വൈദ്യശാസ്ത്രമേഖല തുടങ്ങി വിവിധ മേഖലകളില്‍ നൈപുണ്യം പുലര്‍ത്തിയ ചട്ടമ്പി സ്വാമിക്ക് ഭാരതസര്‍ക്കാരിന്റെ ആദരവാണ് ഈ തപാല്‍സ്റ്റാമ്പ് പ്രസിദ്ധീകരിച്ചതിലൂടെ ഉണ്ടായിരിക്കുന്നതെന്നും ഷീലാദീക്ഷിത് പറഞ്ഞു.
വാഴൂര്തീര്ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍ അദ്ധ്യക്ഷതവഹിച്ചു. ശിവഗിരമഠം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ഭദ്രദീപപ്രകാശനം നടത്തി. സ്വാമി ശങ്കരാനാന്ദ തീര്‍ത്ഥപാദര്‍, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ നായര്‍, റവ: ഡോ. ഫിലിപ്പോസ്മാര്‍ ക്രിസോസ്റ്റം തിരുമേനി , പി.എച്ച്. അബ്ദുല്‍ സലാം, രാമാനുജം തുടങ്ങിയവര്‍ സംസാരിച്ചു. എ.ആര്. ഗിരീഷ്കുമാര്‍ സ്വാഗതവും ജി. അശ്വനികിമാര് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: