എരുമേലി: കഴിഞ്ഞ ഒന്‍പത് വര്‍ഷമായി വെരിഫിക്കേഷന് നടത്താത്ത ടിമ്പര്‍ മേഖലയില്‍ തൊഴിലാളികളുടെ കാര്‍ഡിന്റെ പേരില്‍ യൂണിയന് നേതാക്കള്‍ പണം പിരിക്കുന്നുവെന്ന് ഐക്യട്രേഡ് യൂണിയന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ടിമ്പര്‍ മേഖലയില്‍ വര്‍ഷങ്ങളായി തൊഴില്‍ ചെയ്യാത്തവരും മരിച്ചുപോയവര്‍, കാര്‍ഡ് കൈമാറ്റം ചെയ്തു വാങ്ങിയവര്‍ അടക്കമുള്ളവരുടെ പേരിലാണ് ചില യൂണിയനുകള്‍ ജോലി ചെയ്യുന്നതെന്നും നേതാക്കള്‍ പറഞ്ഞു. എന്നാല്‍ നീതീപൂര്‍വ്വമായി വെരിഫിക്കേഷന് നടന്നാല്‍ പല യൂണിയനുകളുടെയും തൊഴിലാളി കള്‍ കുറയുകയും ചില യൂണിയനുകള്‍ ഇല്ലാതാകുകയും ചെയ്യുമെന്നും നേതാക്കല്‍ പറഞ്ഞു.
തടിവെട്ട് മേഖലയിലെ പ്രതിസന്ധി തീര്‍ക്കാന്‍ ലേബര്‍ ഓഫീസില്‍ പലതവണ ചര്‍ച്ചയ്ക്ക് യൂണിയനുകളെ വിളിച്ചുവെങ്കിലും പ്രമുഖ ട്രേഡ് യൂണിയന് നേതാക്കള്‍ പങ്കെടുക്കാതെ വെരിഫിക്കേഷന് അട്ടിമറിക്കാനാണെന്നും നേതാക്കള്‍ ആരോപിക്കുന്നു. സ്വകാര്യ വ്യക്തി ഹൈക്കോടതിയില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുതിയ കാര്‍ഡുകള്‍ നല്‍കുന്നത് താത്കാലികമായി തടഞ്ഞുവെങ്കിലും ഇതിനെതിരെ അപ്പീല്‍ പോകാന്‍ പോലും യൂണിയനുകള്‍ തയ്യാറായിട്ടില്ല.
വെരിഫിക്കേഷന് നടത്തണമെന്നാവശ്യപ്പെട്ട് ഐക്യട്രേഡ് യൂണിയനുകല്‍ മേഖലയില്‍ സമരം കൂടി പ്രഖ്യപിച്ചതോടെ നൂറുകണക്കിനു തൊഴിലാളി കുടുംബങ്ങളാണ് പട്ടിണിയിലായിരിക്കുന്നത്.
എന്നാല്‍ ടിമ്പര്‍ മേഖലയിലെ യഥാര്‍ത്ഥ തൊഴിലാളികളുടെ കാര്‍ഡ് ഉപയോഗിച്ച് മറ്റുതൊഴിലാളികള്‍ മിക്കയൂണിയനുകളിലും ജോലി ചെയ്യുന്നുണ്ടെന്നും അധികൃതരും പറയുന്നു. ടിമ്പര്‍ മേഖലയിലെ നിലവിലുള്ള അരക്ഷിതാവസ്ഥ പൊതുജനങ്ങളെ അറിയിക്കുന്നതിന്റെ ഭാഗമായി 21ന് രാവിലെ 10ന് എരുമേലിയില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ഐക്യട്രേഡ് യൂണിയന് ചെയര്മാന് നാസര്‍ പനച്ചിയില്‍, കണ്‍വീനര്‍ സി.ജി. സദാനന്ദന്, വിവിധ ട്രേഡ് യൂണിയന് നേതാക്കളായ പി.കെ. വിശ്വംഭരന്, വര്‍ഗ്ഗീസ് മത്തായി, സി.ആര്. ദാമോദരന്‍, ജേക്കബ് മാത്യു, ജോസ് പുത്തേടം, കെ.സി. കുര്യന്, അജിത്കുമാര്‍ കടക്കയം, സോമന് പനച്ചിയില്‍, മുഹമ്മദ് ഹനീഫ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: