കൊച്ചി: എസ് എസ് എല്‍ സി പരീക്ഷയില്‍ എറണാകുളം ജില്ല 96.4 ശതമാനം വിജയം കരസ്ഥമാക്കി. ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചത് പെണ്‍കുട്ടികളാണ്. ആകെ വിജയശതമാനത്തിലും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും പെണ്‍കുട്ടികളാണ് മുന്നില്‍.
ജില്ലയില്‍ ആകെ പരീക്ഷയെഴുതിയ 38,087 വിദ്യാര്‍ഥികളില്‍ 36,715 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷയെഴുതിയ 19,355 ആണ്‍കുട്ടികളില്‍ 18,425 പേര് വിജയിച്ചപ്പോള്‍ 18732 പെണ്‍കുട്ടികളില്‍ 18,286 പേരും വിജയിച്ചു.
ആലുവ വിദ്യാഭ്യാസ ജില്ലയില്‍ വിജയശതമാനം 97.35 ആണ് . പരീക്ഷയെഴുതിയ 13827 പേരില്‍ 13460 പേര് ഉപരിപഠനത്തിന് അര്‍ഹത നേടി. എറണാകുളം വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷയെഴുതിയ 14015 വിദ്യാര്‍ഥികളില്‍ 13240 പേരാണ് ഉപരിപഠന യോഗ്യത നേടയത്. വിജയശതമാനം 94.47. കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ 97.25 ആണ് വിജയശതമാനം. പരീക്ഷയെഴുതിയ 6037 വിദ്യാര്‍ഥികളില്‍ 5871 പേര് ഉപരിപഠനയോഗ്യത നേടി. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ വിജയശതമാനം 98.48 ആണ്. 4208 പേരാണ് പരീക്ഷയെഴുതിയത്്. ഉപരിപഠന യോഗ്യത നേടിയത് 4144 പേര്.
എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചവരില്‍ കൂടുതലും പെണ്‍കുട്ടികളാണ്. ജില്ലയില്‍ 1300 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. ഇതില്‍ 877 പേരും പെണ്‍കുട്ടികളാണ്. 423 ആണ്‍കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.
ആലുവ വിദ്യാഭ്യാസ ജില്ലയില്‍ 565 പേര് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഇതില്‍ ആണ്‍കുട്ടികള്‍-205, പെണ്‍കുട്ടികള്‍- 360. എറണാകുളം വിദ്യാഭ്യാസ ജില്ലയില്‍ 347 പേരാണ് എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയത്. ഇതില്‍ 89 ആണ്‍കുട്ടികള്‍, 258 പെണ്‍കുട്ടികള്‍. കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ 202 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ആണ്‍കുട്ടികള്‍- 72 പെണ്‍കുട്ടികള്‍-130, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 186 പേരാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. ഇതില്‍ 57 ആണ്‍കുട്ടികളും 129 പെണ്‍കുട്ടികളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: