അങ്കമാലി: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍ണിവല്‍ ഗ്രൂപ്പ് ഒഫ് കമ്പനീസ് ഈ വര്‍ഷം കേരളത്തിലും, തമിഴ്നാട്ടിലുമായി 200 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമിടുമെന്ന് ചെയര്മാന് ശ്രീകാന്ത്ഭാസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മള്‍ട്ടിപ്ലസ് തീയേറ്ററുകള്‍, ഫുഡ്കോര്ട്സ്, സപ്ലൈചെയിന്‍ മാനേജ്മെന്റ, റൈസ് ബേസ്ഡ് കമ്മോഡിറ്റി വ്യാപാരം തുടങ്ങിയ സംരഭങ്ങള്‍ക്കാണ് കമ്പനി തുടക്കമിടുന്നത്.
നെടുംബാശേരി എയര്‍പോര്‍ട്ടിനു സമീപം കരിയാട്ടിലുള്ള കമ്പനിയുടെ ഫുട്കോര്‍ട്ടിന് ഐഎസ്ഒ അഗീകാരം ലഭിച്ചത് ഗ്രൂപ്പ് നടത്തുന്ന ഫുഡ്കോര്‍ട്ടുകളുടെ ഗുണമോന്മക്ക് ഉദാഹരണമാണെന്നും ശ്രീകാന്ത്ഭാസി. 2015 ഡിസംബറിനുള്ളില്‍ ഇന്ത്യയില്‍ 300 മള്‍ട്ടിപ്ലസ് തീയേറ്ററുകള്‍ ആരംഭിക്കും. 24 മള്‍ട്ടിപ്ലസ് തീയേറ്ററുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
കേരളത്തില്‍ അഞ്ച് മള്‍ട്ടിപ്ലസ് തീയേറ്ററുകള്‍ക്ക് ഉടന്‍ തുടക്കമിടാനും കമ്പനി പദ്ധതിയിട്ടിട്ടു. തിരുവനന്തപുരം, കരുനാഗപ്പള്ളി, കാക്കനാട്, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായാണ് ഇവ. അടുത്തഘട്ടത്തില്‍ തൃശൂര്‍, കാലിക്കറ്റ്, കണ്ണൂര്‍ എന്നിവിടങ്ങളിലും മള്‍ട്ടിപ്ലസ് സ്ക്രീനുകള്‍ ആരംഭിക്കും. വെയര്‍ഹൗസ് മാനേജ്മെന്റ്, സപ്ലൈചെയിന്‍ മാനേജ്മെന്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലേക്ക് വ്യാപിപ്പിക്കും. ഇവന്റ് മാനേജ്മെന്റ് പരിപാടികള്‍ക്ക് കേരളത്തില്‍ കൂടുതല്‍ മുന്‍തൂക്കം നല്‍കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. അടുത്ത തവണത്തെ കാര്‍ണിവല്‍ കോഴിക്കോട്ടാണ് നടത്തുന്നത്.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വ്യവസായങ്ങള്‍ക്ക് അനുകൂലമായ സാഹര്യങ്ങളാണുള്ളത്. തൊഴിലാളികളുടെ എണ്ണത്തിലും കേരളമാണ് ലാഭകരം. സിനിമാ രംഗത്തും കമ്പനി സാനിധ്യം അറിയിച്ചിട്ടുണ്ട്. ഹിന്ദിയില്‍ നിര്‍മിച്ച സിനിമ ജനുവരിയില്‍ റിലീസ് ചെയ്യും. മലയാളത്തിലും സിനിമകള്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നുണ്ട്. മൂന്നു തിരക്കഥകള്‍ പഠിച്ചു വരികയാണ്.
മധ്യപ്രദേശില്‍ നിന്നും വിപുലമായ രീതിയില്‍ അരി കയറ്റുമതി ചെയ്യുന്ന യൂണിറ്റ് ഉടന്‍ കമ്മിഷന് ചെയ്യാനുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയായി.
കേരളത്തിലുടനീളം ഫുട്കോര്‍ട്ടുകള്‍ ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്. തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഈ വര്‍ഷം തന്നെ ഫുട്കോര്ട്ടുകള്ക്ക് തുടക്കമാകും.
രാജ്യാന്തര ബിസിനസുകള്‍ക്കും കമ്പനി തുടക്കമിട്ടു കഴിഞ്ഞു. സിങ്കപ്പൂര്‍, ന്യൂയോര്‍ക്ക്, ദുബായ് തുടങ്ങിയ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് വിവിധ പദ്ധതികള്‍ തയാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം. വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ്ങ് ഡയറക്ടര്‍മാരായ ശശികുമാര്‍, പി.വി. സുനില്‍, സോണി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: