ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനും കൂട്ടര്‍ക്കുമെതിരെയുള്ള പ്രതിഷേധം ദല്‍ഹിയില്‍ വ്യാപകമാകുന്നു.
സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിലെ അപാകതകള്‍ക്കെതിരെ മുസ്ലിം പ്രവര്‍ത്തകര്‍ ഇന്നലെ വൈകിട്ട് കേജ്രിയുടെ പരിപാടിയില്‍ പ്രതിഷേധിച്ചു. സ്വന്തക്കാര്‍ക്കു മാത്രമേ കേജ്രി അവസരം നല്കുന്നുള്ളുവെന്ന് അവര്‍ ആരോപിച്ചു.
ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷിനെതിരെയും ഇന്നലെ ദല്‍ഹിയില്‍ പ്രതിഷേധമുണ്ടായി. ചാന്ദിനി ചൗക്കില്‍ ഗലികളില്‍ വോട്ടഭ്യര്‍ത്ഥിച്ചെത്തിയ അശുതോഷിനെ ജനങ്ങള്‍ ശകാരിക്കുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരിച്ച ശേഷം യാതൊന്നും ചെയ്യാന്‍ തയ്യാറാവാതെ പോയ നടപടിയെയാണ് നഗരവാസികള്‍ ചോദ്യം ചെയ്തത്. തങ്ങള്‍ക്ക് നല്കിയ വാദ്ഗാനങ്ങള്‍ പാലിക്കാന്‍ എഎപി ഒരിക്കല്‍ പോലും തയ്യാറായിട്ടില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. പ്രതിഷേധം ശക്തമായതോടെ ജനക്കൂട്ടത്തിനിടയില്‍ നിന്നും വാഹനം ഉപേക്ഷിച്ച് ഓടിയ അശുതോഷിനെ ബൈക്കിലെത്തിയ എഎപി പ്രവര്‍ത്തകനാണ് രക്ഷിച്ചത്.
എഎപിയുടെ ഉറച്ച പിന്തുണക്കാരായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് എഎപിക്കും കേജ്രിക്കുമെതിരെ ആദ്യം രംഗത്തെത്തിയത്. നഗരത്തിലെ ഓട്ടോകളിലെല്ലാം കേജ്രിവാള് വിരുദ്ധ മുദ്രാവാക്യങ്ങള്‍ പതിച്ച പോസ്റ്ററുകളാണിപ്പോള്. സാധാരണക്കാര്‍ എഎപിയുടെ തട്ടിപ്പ് തിരിച്ചറിഞ്ഞതും പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും കേജ്രിവാളിനേയും കൂട്ടരേയും വലയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: