കൊച്ചി: ഹവാല കേസില്‍ പിഴയടക്കാതെ മുങ്ങിനടന്ന പ്രതിയെ എന്‍ഫോഴ്സമെന്റ് വിഭാഗം ഫെമ നിയമപ്രകാരം അറസ്റ്റുചെയ്തു. മലപ്പുറം മഞ്ചേരി കവനൂര്‍ അരങ്ങത്ത് വീട്ടില്‍ മഠത്തില്‍ സൈനുദ്ദീന്‍(45)നെയാണ് എന്‍ഫോഴ്സ്മെന്റ് പ്രത്യേക വിഭാഗം അറസ്റ്റ് ചെയ്തു ജയിലിലേക്ക് അയച്ചത്. ഫെമ നിയമപ്രകാരം കേരളത്തില്‍ നടത്തുന്ന ആദ്യ അറസ്റ്റാണ് ഇതെന്ന് ഡയറക്ടറേറ്റ് ഓഫ് എന്‍ഫോഴ്സ്മെന്റ് ജോയിന്റ് ഡയറക്ടര്‍ ജോണ്‍ കിംഗ്സിലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2010 ല്‍ 60 ലക്ഷം രൂപയുടെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് പിടികൂടിയ സൈനുദ്ദീനെ കോടതി കുറ്റക്കാരനായി കണ്ടെത്തി 15 ലക്ഷം രൂപ പിഴചുമത്തിയിരുന്നു. ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരം രജിസ്റ്റര്‍ ചെയ്തിരുന്ന കേസില്‍ പ്രതി പിഴ അടക്കുന്നില്ലെങ്കില്‍ പ്രതിയെ എന്‍ഫോഴ്സമെന്റ് വിഭാഗത്തിന് പിടികൂടി നേരിട്ട് ജയിലില്‍ അടക്കാന്‍ സാധിക്കും. പിഴ അടക്കാന്‍ പല തവണ നോട്ടീസ് അയച്ചെങ്കിലും പ്രതികരിക്കാതിരുന്ന അദ്ദേഹം കര്‍ണ്ണാടകയിലേക്ക് മുങ്ങിയിരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് എന്ഫോഴ്സ്മെന്റ്വിഭാഗം ഇന്നലെ പുലര്‍ച്ചെ മഞ്ചേരിയിലെ വീട്ടില്‍ ഉണ്ടെന്ന് അറിഞ്ഞ് പിടികൂടുകയായിരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ബിജു ജോര്‍ജ്, അരുണ്‍ സക്കറിയ, അസി. എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ ആഷിഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സൈനുദ്ദീനെ അറസ്റ്റ് ചെയ്ത് തൃശൂര്‍ വിയ്യൂര്‍ ജയിലിലേക്ക് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: