കൊച്ചി: ഹിന്ദുസന്യാസ പരമ്പരയെയും അവരുടെ ആശ്രമങ്ങളെയും പ്രവൃത്തികളെയും അപകീര്‍ത്തിപ്പെടുത്താനും ആഗോളതലത്തില്‍ തകര്‍ക്കുവാനും ശ്രമിക്കുന്നതിന്റെ ഭാഗമായുള്ള ഗൂഢാലോചനയുടെ ഉദാഹരണമാണ് മാതാ അമൃതാനന്ദമയിദേവിക്കും ആശ്രമത്തിനും എതിരെ ഇന്ന് നടക്കുന്ന കള്ളപ്രചാരണങ്ങളെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. 10 വര്‍ഷം മുമ്പ് അമ്മയുടെ ആശ്രമം വിട്ടുപോയ ഒരു വിദേശവനിതയെ തേടിപ്പിടിച്ച് ഇന്റര്‍വ്യൂ നടത്തിയ വ്യക്തിയും അത് പ്രക്ഷേപണം ചെയ്ത ചാനലും അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായി മാറിയിരിക്കുകയാണെന്നും ഹിന്ദുസമൂഹത്തിലെ പിന്നാക്കവിഭാഗമായി മാറ്റിനിര്‍ത്തപ്പെട്ടവര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നതിന് തടയിടാന്‍ കൂടിയാണ് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നതെന്നും സമിതി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പ്രദീപ്കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രജനീഷ്ബാബു, സംഘടനാ സെക്രട്ടറി കെ. പുരുഷോത്തമന്, സഹസംഘടനാ സെക്രട്ടറി എം.കെ. പ്രദീപ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്, സെക്രട്ടറി സി. ഭുവനേശ്വരന്‍, വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: