ഒരു വിദഗ്ധ ശില്പ്പിയുടെ സര്‍വാതിശായിയായ അന്തര്‍ദൃഷ്ടിക്ക് മാത്രം വിഷയീഭൂതമായി കിടക്കുകയായിരുന്നു, ദിവ്യഭാവങ്ങളോടുകൂടിയ ആ സുഭഗരൂപം. എന്നാല്‍ ആ കലാകാരന് മാത്രമേ വികൃതമായ ആ പാറത്തുണ്ടില്‍ ഒളിഞ്ഞുകിടക്കുന്ന ഈ സൗന്ദര്യത്തെ വെളിക്ക് കൊണ്ടുവരാന്‍ കഴിയുന്നുള്ളൂ. അതിന്നുള്ളിലെ രഹസ്യരൂപത്തിന്റെ പൂര്ണത്വവും മഹിമയും കാണാനുള്ള ജ്ഞാനദൃഷ്ടി അവന്നുണ്ട്. ഒരു സാധാരണ ദൃഷ്ടിക്ക് അഗോചരമായ ഈ സൗഭാഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അവന് ചെയ്യുന്നതെന്തെന്നാല്‍, അത്രയും സൗഭാഗ്യത്തെ മൂടിനില്ക്കുന്ന ഇതരസ്ഥൂലവശങ്ങളെയെല്ലാം ആ കരിങ്കല്ലില്‍ നിന്നും ചെത്തിനീക്കുകമാത്രമാണ്. ആ പ്രവൃത്തി ചെയ്തുതീര്ക്കുന്നതോടുകൂടി മുഴുതെളിവൊത്ത് ആ സുന്ദരരൂപം ഉയിര്‍ത്തുവരുന്നു. ആ കലാവിദഗ്ധന്‍ അതിന്റെ സൗന്ദര്യത്തെ പോഷിപ്പിക്കാനോ വെളിക്ക് കൊണ്ടുവരാനോ തന്റെ സ്വന്തമായി ഒന്നും അതില്‍ ചേര്‍ക്കുന്നില്ല. പാറയുടെ രഹസ്യഗര്ഭത്തില് ആ സൗന്ദര്യം വെട്ടിത്തിളങ്ങുകയായിരുന്നു. അതിനെ ആവരണം ചെയ്ത വൈകൃതങ്ങളില്‍ നിന്ന് ശില്പി അതിനെ മോചിപ്പിക്കുകയേ ചെയ്തിട്ടുള്ളൂ.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: