ന്യുദല്‍ഹി: റഷ്യന്‍ കമ്യൂണിക്കേഷന്‍ സംവിധാനത്തിലുണ്ടായ സൈബര്‍ ആക്രമണം തലവേദനയായിരിക്കുന്നത് കേന്ദ്രത്തിലെ യു.പി.എ. സര്‍ക്കാരിന്. ഇന്ത്യയും റഷ്യയുമായുള്ള പ്രതിരോധക്കരാറുകളുടെ വിവരങ്ങളാണ് സൈബര്‍ ആക്രമണത്തിലൂടെ ചോര്‍ന്നുപോയിരിക്കുന്നത്.
ഇടപാടുകളുടെ കഥകള്‍ പുറംലോകത്തെത്തിയാല്‍ അത് സര്‍ക്കാരിനെതിരെ മറ്റൊരു ആക്രമണത്തിന് വഴിവെക്കുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്സും സഖ്യ കക്ഷികളും. യു്രെകെനില് കഴിഞ്ഞയാഴ്ച റഷ്യ നടത്തിയ അധിനിവേശത്തോടുള്ള പ്രതികാരമായാണ് ഈ സൈബര്‍ ആക്രമണം . ഹാക്കര്‍മാരുടെ അന്താരാഷ്ട്ര സംഘമാണ് ഇതിന് പിന്നില്‍. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ഇന്ത്യന്‍ സാങ്കേതിക രഹസ്യാന്വേഷണ വിഭാഗമാണ് ആക്രമണം പുറത്തുകൊണ്ടുവന്നത്.
ആക്രമണത്തില്‍ ചോര്‍ന്നുപോയ രേഖകളിലേറെയും ഇന്ത്യയും റഷ്യയുമായി നടത്തിയ പ്രതിരോധ ഇടപാടുകളുടേതാണ്. സുഖോയ് 30 എംകെഐ മിഗ്29 വിമാനങ്ങളുടെ ഇടപാടുകളുടെ രേഖകളാണ് ചോര്‍ന്നത്. റഷ്യയിലെ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പറേഷനും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡുമായി നടത്തിയഇടപാടുകളും ചോര്‍ന്നിട്ടുണ്ട്. രേഖകള്‍ ചോര്‍ന്നതായി വെളിപ്പെട്ടതിനെത്തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം പ്രതിരോധ മന്ത്രാലയത്തിനും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: