തൃശൂര്‍: സിപിഎമ്മുകാരല്ലാത്തവരുടെ വോട്ട് കിട്ടാനാണ് പാര്‍ട്ടിചിഹ്നത്തില്‍ മത്സരിക്കാത്തതെന്ന് നടന് ഇന്നസെന്റ് പറഞ്ഞു. തശൂര് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോനപ്പന് നമ്പാടന് മാഷ് ആദ്യം മത്സരിച്ചത് പാര്‍ട്ടി ചിഹ്നത്തിലായിരുന്നില്ല. നമ്പാടന് പിന്നീട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചിരുന്നവല്ലോ എന്ന ചോദ്യത്തിന് ഈ ഒരു കടമ്പകടന്ന് കഴിയട്ടെ അതിന് ശേഷം ആലോചിക്കാമെന്നായിരുന്നു മറുപടി.
സിപിഎം സ്ഥാനാര്ത്ഥിയാകാമോയെന്ന് ചോദിച്ചു. ആലോചിക്കാന്‍ ഒരുദിവസം ആവശ്യപ്പെട്ടു .ജയിക്കുമെന്ന ആത്മവിശ്വാസം ഉള്ളത് കൊണ്ടാണ് മത്സരിക്കുവാന്‍ തീരുമാനിച്ചത്. നടന് ജഗദീഷ് മത്സരിക്കുമെന്ന് പറഞ്ഞത് തമാശയായിട്ടാണെന്നാണ് ഞാന്‍ വിളിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്. അയാള്‍ക്ക് മത്സരിക്കാനുള്ള യോഗ്യതയുണ്ട്. താന്‍ മത്സരരംഗത്ത് ഉള്ളത് മൂലം അമ്മയില്‍ യാതൊരു പിളര്‍പ്പും ഉണ്ടാവില്ല. പുറത്ത് നില്ക്കുന്ന പലരും അത്തരത്തിലുള്ള പ്രചരണം നടത്തുന്നത് വസ്തുതകള്‍ മനസ്സിലാക്കാതെയാണ്. തനിക്ക് വേണ്ടി പ്രചരണത്തിന് നടന്മാരെ ആരെയും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല.
അവര്‍ വന്ന് പോയിക്കഴിയുമ്പോള്‍ ജനം അത് മറക്കും. എല്ലാവര്ക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. ആലഞ്ചേരി പിതാവിനെ കാണാന്‍ പോയത് സഭയുടെ പിന്തുണതേടാനല്ല. അസുഖമായി കിടക്കുമ്പോള്‍ അദ്ദേഹം വന്നു കണ്ടിരുന്നു. തന്റെ ഗുരുവായ രാമനാഥന് മാഷിനേയും പത്നിയേയും കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. ഇതൊന്നും വോട്ടിന് വേണ്ടിയല്ല. ജീവിതത്തിലെ രണ്ടാം വരവാണിത്. അത്കൊണ്ട് തന്നെ ജനങ്ങള്‍ക്ക് എന്തെങ്കിലും നല്ലത് ചെയ്യാന്‍ ശിഷ്ടകാലം ഉപയോഗിക്കാണ് ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിയും വരെ സിനിമ അഭിനയം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ഇന്നസെന്റ് പറഞ്ഞു. പ്രസ്ക്ലബ് പ്രസ്ഡന്റ് വി.എം.രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനില്‍ സ്വാഗതവും ജോയി എം മണ്ണൂര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: