തിരുവനന്തപുരം: സിപിഐ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായുള്ള മാരത്തണ്‍ ചര്‍ച്ചകള്‍ ഇന്ന് തുടങ്ങും. വൈകിട്ട് തുടങ്ങുന്ന ചര്‍ച്ചകള്‍ നാളെ വൈകിട്ട് അവസാനിക്കും. സിപിഐ മത്സരിക്കുന്ന നാലു സീറ്റുകളിലേയും സ്ഥാനാര്‍ഥികളെ നാളെ നിശ്ചയിക്കുമെന്നാണ്പറയുന്നത്.
തിരുവനന്തപുരം സീറ്റിനെചൊല്ലി തുടക്കം മുതലേ തര്ക്കമാണുതാനും. 11, 12 തീയതികളിലാണു യോഗം ചേരാന്‍ നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തില്‍ യോഗം ഇന്നുതന്നെ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം ഇനിയും വൈകിക്കരുതെന്നാണ് പാര്‍ട്ടി തീരുമാനം.
ദേശീയ എക്സിക്യുട്ടീവിനുശേഷം നേതാക്കള്‍ ഇന്ന് ഉച്ചയോടയേ കേരളത്തില്‍ തിരിച്ചെത്തു. തുടര്‍ന്ന് എല്‍ഡിഎഫ് യോഗത്തിന് ശേഷം സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. നാളെ ഉച്ചവരെ തുടരുന്ന ഈ യോഗത്തിന് ശേഷം എക്സിക്യുട്ടീവും പിന്നീട് കൗണ്‍സിലും ചേരും. നാളെതന്നെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാനാവുമെന്ന പ്രതീക്ഷയാണ് നേതാക്കള്‍ക്കുള്ളത്.
നാല് സീറ്റില്‍ ഇടുക്കി വിട്ടുകിട്ടിയില്ലെങ്കില്‍ വയനാടായിരിക്കും സിപിഐയുടെ ഒരു സീറ്റ്. ഇവിടെ മുന്‍ എംഎല്‍എ സത്യന് മൊകേരിയെ അങ്കത്തിനിറക്കാന്‍ ധാരണയായിട്ടുണ്ട്. മാവേലിക്കരയില്‍ മുന്‍ എംപി ചെങ്ങറ സുരേന്ദ്രനാണ് സാധ്യതയുള്ളത്. തൃശൂരില്‍ സി.എന്‍. ജയദേവന്, മുന്‍മന്ത്രി കെ.പി. രാജേന്ദ്രന്, എഐവൈഎഫ് നേതാവ് കെ. രാജന് എന്നിവരാണു പട്ടികയിലുള്ളത്. തിരുവനന്തപുരം മണ്ഡലം പാര്‍ട്ടിക്ക് തുടക്കം മുതല്‍തന്നെ തലവേദനയാണ്. ബെന്നറ്റ് ഏബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം വന്നപ്പോള്‍ തന്നെ അത് പേയ്മെന്റ് സീറ്റാണെന്ന് ആരോപണമുയര്‍ന്നു. ജില്ലാ നേതൃത്വം ആ നിര്‍ദ്ദേശം പൂര്‍ണമായും തള്ളി. മുന്‍ ജില്ലാസെക്രട്ടറിയും ഇപ്പോള്‍ എക്സിക്യുട്ടീവ് അംഗവുമായ അഡ്വ. പി. രാമചന്ദ്രന് നായരെയാണ് ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്. തര്‍ക്കം മൂത്താല്‍ മൂന്നാമതൊരാള്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായി രംഗത്ത് വരാനും സാധ്യതയുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: