കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ക്രഷര്‍ ഉല്‍പ്പനങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചിട്ടും വിലയില്‍ വര്‍ധനവുണ്ടായില്ലെന്ന് വാദവുമായി ക്വാറി ക്രഷര്‍ ഉടമകള്‍. നികുതി 300 ശതമാനം വര്‍ധിപ്പിച്ചിട്ടും 2010 ല്‍ തന്നെയുള്ള വിലയിലാണ് ഇപ്പോഴും ഉല്‍പ്പന്നങ്ങള്‍ വിറ്റു കൊണ്ടിരിക്കുന്നതെന്ന് അസോസിയേഷന് ഭാരവാഹികള്‍ കാഞ്ഞിരപ്പള്ളിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മലയോര മേഖലയായ കാഞ്ഞിരപ്പള്ളിയിലാണ് വിലയില്‍ ഏറ്റവും കുറവുള്ളതെന്നും നേതാക്കള്‍ പറഞ്ഞു.
മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ക്വാറി ക്രഷര്‍ ഉടമകള്‍ സമരം നടത്തിയിരുന്നു. നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ നല്കിയ ഉറപ്പിന്മേല് സമരം പിന്‍വലിക്കുകയായിരുന്നു. ഏപ്രില്‍ മുതല്‍ പുതിയ നികുതി തുക പ്രാബല്യത്തില്‍ വന്നാല്‍ ക്രഷര്‍ വ്യവസായം പൂട്ടേണ്ട സ്ഥിതിയിലാകുമെന്ന് ഭാരവാഹികള്‍ പറയുന്നു.
പത്രസമ്മേളനത്തില്‍ ക്രഷര്‍ ആന്റ് ക്വാറി അസോസിയേഷന് കോട്ടയം ജില്ലാ പ്രസിഡന്‍്റ് തോമസ് കുന്നപ്പള്ളി, ഭാരവാഹികളായ സിജു, ബിജു വല്ല്യേടത്ത്, ലിജിന്‍, ജെറിന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: