കോട്ടയം: കളക്ടറേറ്റിലെ സര്‍വെ വകുപ്പ് ഓഫീസിനുള്ളിലെ സീലിംഗില്നിന്നും കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇടിഞ്ഞുവീണു. ബുധനാഴ്ചയാണ് സംഭവം. വലിയ സ്ലാബുകളാണ് ഇടിഞ്ഞുവീണതെങ്കിലും ആര്‍ക്കും പരിക്കില്ല. അര നൂറ്റാണ്ടു പിന്നിട്ട മന്ദിരത്തിലെ അറ്റകുറ്റപ്പണികളുടെ കുറവാണു കെട്ടിടം ദൂര്ബലമാകാന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. ഇതേ ഓഫീസിന്റെ മറ്റു ചിലഭാഗങ്ങളിലും വിള്ളലുണ്ട്. ജില്ലാ കളക്ടറുടെയും ആര്‍ഡിഒ ഓഫീസിന്റെയും സമീപത്താണ് സര്‍വെ ഓഫീസ്.
ചോര്‍ച്ച രൂക്ഷമായി കോണ്‍ക്രീറ്റ് ദുര്‍ബലമായതിനാല്‍ അറ്റകുറ്റപ്പണി നടത്തണമെന്ന് പലതവണ ആവശ്യമുയര്‍ന്നിരുന്നു. കുടിശിക ലഭിക്കാനുള്ളതിനാല്‍ കരാറുകാര്‍ അറ്റകുറ്റപ്പണി ഏറ്റെടുത്തു നടത്താന്‍ തയ്യാറല്ല.
കളക്ടറേറ്റില്‍ മറ്റ് ഓഫീസുകളും അറ്റകുറ്റപ്പണികളില്ലാതെ കാലഹരണപ്പെട്ടുകൊണ്ടിരിക്കുകയാണ്. സുപ്രധാന രേഖകള്‍ സൂക്ഷിക്കുന്ന സ്റ്റോര്‍ മുറി ഏതുനിമിഷവും ഇടിഞ്ഞു വീഴാവുന്നവിധം കാലഹരണപ്പെട്ടിരിക്കുന്നു. വിവിധ ഓഫീസുകളായി 1600 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: