ശ്രീനഗര്‍: കുപ്വാരയില് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഏഴു ഭീകരന്മാരും പാക്കിസ്ഥാനികളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവരെല്ലാം തന്നെ ലഷ്ക്കറെ തൊയ്ബ പ്രവര്‍ത്തകരുമാണ്.
“ലോലാബിലെ ദര്ദപോറാ വനത്തില്‍ കൊല്ലപ്പെട്ട ഏഴുപേരില്‍ ആറുപേരുടേയും ജഡങ്ങള്‍ തിരിച്ചറിഞ്ഞു. ഇവരെല്ലാം തന്നെ വിദേശികളും ലഷ്കര്‍ പ്രവര്‍ത്തകരുമാണെന്ന് വ്യക്തമായി,” നോര്‍ത്ത് കാശ്മീര്‍ പോലീസ് ഡിഐജി ജെ.ബി.സിംഗ് പറഞ്ഞു.
ഏഴുപേരും കൊല്ലപ്പെട്ടത് ഫെബ്രുവരില്‍ 24 ന് നടന്ന ഏറ്റുമുട്ടലിലാണ്. ഈ സംഭവത്തിനുശേഷം പ്രദേശത്ത് വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു. കൊല്ലപ്പെട്ടത് പ്രദേശവാസികളാണെന്നും ഭീകരരല്ലെന്നും ആരോപണമുയര്‍ന്നു. എന്നാല്‍ കൊല്ലപ്പെട്ടവര്‍ സുഫ്യാന്, റെഹ്മാന്, ഖ്വാറി, കാസിഫ്, ദാവൂദ്, അര്‍ഖം എന്നിവരാണെന്നും ഇവര്‍ പാക്കിസ്ഥാനികളാണെന്നും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഡിഐജി പറഞ്ഞു. ഏഴാമനെ് തിരിച്ചറിയാനായിട്ടില്ല.
ശാസ്ത്രീയവും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ളതുമായ പരിശോധനകളിലൂടെയാണ് ഭീകരരെ തിരിച്ചറിഞ്ഞത്. ഇവര്‍ ആറുമാസത്തോളമായി പ്രദേശത്ത് വിവിധ ആക്രമണങ്ങള്‍ നടത്തിവരികയായിരുന്നു. വില്ഗാമിലെ ഹര്ഡുണാ കാടുകളിലും ലോലാമ്പിലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരുന്നുവെന്നും ഡിഐജി വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: