കോട്ടയം: ചങ്ങനാശേരി ഇരട്ടക്കൊലക്കേസില്‍ മൃതദേഹം ഉപേക്ഷിച്ച മറിയപ്പള്ളിയിലെ കുളത്തില്‍ നിന്നും സൈക്കിള്‍ ട്യൂബ് കണ്ടെത്തി. ഇന്നലെ നടത്തിയ തെരച്ചിലിലാണ് കുളത്തിലെ കൈതക്കൂട്ടത്തില് നിന്നും സൈക്കിള്‍ ട്യൂബ് കണ്ടെത്തിയത്. ചങ്ങനാശ്ശേരി മതുമൂല പുതുപ്പറമ്പില്‍ തുണ്ടിയില്‍ മഹാദേവനെയും മഹാദേവനെ കൊലപ്പെടുത്താന്‍ കൂട്ടുനിന്ന മോര്‍ക്കുളങ്ങര സ്വദേശി കോനാരി മോഹന്‍ദാസിനെയും കൊലപ്പെടുത്തിയ ഇളയമുറി ഹരികുമാറിന്റെ സാന്നിധ്യത്തില്‍ തെരച്ചില്‍ നടത്തുന്നത്.
തെളിവെടുപ്പിനായി കുളം വൃത്തിയാക്കല്‍ തുടരുകയാണ്. പത്തോളം തൊഴിലാളികളുടെയും നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെയാണ് തെരച്ചില്‍ നടക്കുന്നത്. പത്ത് സെന്റോളം വ്യാപ്തിയുള്ള കുളത്തിനു ചുറ്റും കൈതച്ചെടികളും പുല്ലും പോളയും നിറഞ്ഞിരിക്കുന്നതിനാല്‍ വൃത്തിയാക്കാന്‍ ഏറെ ദിവസമെടുത്തേക്കും. മഹാദേവനെ കൊലപ്പെടുത്താന്‍ സൈക്കിള്‍ ട്യൂബ് ഉപയോഗിച്ചേക്കാമെന്ന നിഗമനത്തിലാണ് പോലീസ്. കണ്ടെടുത്ത സൈക്കിള്‍ ട്യൂബ് പരിശോധിക്കാനായി അയക്കും.
ക്രൈംബ്രാഞ്ച് എസ്പി കെ.ജി.സൈമണ്‍, ചങ്ങനാശ്ശേരി ഡിവൈഎസ്പി കെ.ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പും തെരച്ചിലും നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: