ചങ്ങനാശേരി: റോഡുകള്‍ പലതും മിനുങ്ങാന്‍ തുങ്ങിയതോടെ ടിപ്പര്‍ ലോറികള്‍ ശരവര്‍ഷംപോലെ പായാന്‍ തുടങ്ങി. ചങ്ങനാശേരി- കറുകച്ചാല്‍ റോഡ്, ബൈപാസ് റോഡ് എന്നീ റോഡുകളിിലൂടെയുള്ള ടിപ്പര്‍ ലോറികളുടെ അമിതവേഗം ജനങ്ങള്‍ക്ക് ഭീഷണിയായി. അതിരാവിലെ തുടങ്ങുന്ന ഓട്ടം അര്‍ദ്ധരാത്രി വരെ നീളും. സ്കൂള്‍ സമയങ്ങളില്‍ പോലും നിയന്ത്രണം പാലിക്കാതെയാണ് ഓട്ടം. ചുടൂകൂടുതലായപ്പോള് ഉച്ചസമയങ്ങളില്‍ ഡ്രൈവര്‍മാര്‍ അല്പം ലഹരി ഉപയോഗിക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. ചിലസമയങ്ങളില്‍ ഡ്രൈവര്‍മാര്‍ മാറി സഹായി കളും ലോറി ഓടിക്കാറുണ്ട്. കിഴക്കന്‍ മേഖലകളില്‍ നിന്നും പടിഞ്ഞാറന്‍ മേഖലയിലേക്കാണ് മണ്ണുമായി മരണപ്പാച്ചില്‍ നടത്തുന്നത് . കീറിയ ടാര്‍പാളിന്‍ ഉപയോഗിച്ചാണ് ലോഡ് മൂടുന്നത്. ഇതിനിടയിലൂടെ പൊടിപറക്കുന്നതും വാഹനയാത്രക്കാരെയും കാല്‍നടയാത്രക്കാരെയും ബുദ്ധിമുട്ടിക്കുകയാണ്. വാഴപ്പള്ളി, തൃക്കൊടിത്താനം, മാടപ്പള്ളി മേഖലകളില്‍ കൂടിയാണ് പലഭാഗത്തുനിന്നും മണ്ണുമായി ടിപ്പര്‍ലോറികള്‍ കടന്നുപോകുന്നത്. ഇവിടെയുള്ള സ്കൂളുകള്‍ക്കും ടിപ്പര്‍ലോറികളുടെ മരണപ്പാച്ചില്‍ ഭീതിയുളവാക്കുന്നു. വിദ്യാര്‍ത്ഥികള്‍ പോകുന്ന സമയത്ത് ടിപ്പര്‍ലോറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതു പലരും പാലിക്കുന്നില്ല. ടിപ്പര്‍ലോറികളുടെ അമിത വേഗത നിയന്ത്രിക്കണമെന്നുള്ള നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: