ന്യൂദല്‍ഹി: മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ് ബിജെപിയിലേക്ക്. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി പങ്കെടുത്ത ഹരിയാനയിലെ വിമുക്ത ഭടന്മാരുടെ റാലിയില്‍ സിംഗ് വേദി പങ്കിട്ടിരുന്നു. അന്നാ ഹസാരെയുടെ സന്നദ്ധപ്രവര്‍ത്തനങ്ങളിലും അഴിമതിവിരുദ്ധ സമരങ്ങളിലും വി.കെ. സിംഗ് അണിചേര്‍ന്നിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സിംഗിന്റെ ബിജെപി പ്രവേശനം പാര്‍ട്ടി ക്യാമ്പുകള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്കുന്നു. ശനിയാഴ്ച്ച ഔദ്വോഗികമായി സിംഗ് ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹത്തിന്റെ അടുത്തവൃത്തങ്ങള്‍ സൂചന നല്കുന്നു. ഇന്ത്യന്‍ സൈന്യത്തിലേക്ക് നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്കുന്നതിനു വേണ്ടി തനിക്ക് 14 കോടി രൂപ കോഴ വാഗ്ദാനം ചെയ്തുവെന്ന സിംഗിന്റെ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: