ചെന്നൈ: ബി.ജെ.പിയുടെ പ്രധാനമന്ത്രിസ്ഥാര്ഥി നരേന്ദ്ര മോദി കഠിനാധ്വാനിയും തന്റെ നല്ല സുഹൃത്തുമാണെന്ന് ഡി.എം.കെ നേതാവ് എം. കരുണാനിധി. പ്രമുഖ തമിഴ്പത്രം ദിനമലറിനു നല്കിയ അഭിമുഖത്തിലാണ് കരുണാനിധി മോദിയെ പ്രശംസിച്ചിരിക്കുന്നത്.
ഡി.എം.കെയുടെ നിലപാടിലുണ്ടായ മാറ്റത്തിന്റെ സൂചനയാണ് ഈ പ്രസ്താവന. മോദിയുടെ തിരക്കിട്ട തിരഞ്ഞെടുപ്പ് പ്രചാരണം അദ്ദേഹം കഠിനാധ്വാനിയാണെന്ന് കാണിക്കുന്നു. വ്യക്തി പരമായ അഭിപ്രായം ചോദിച്ചപ്പോഴാണ് മോദി തെന്റ അടുത്ത സൃഹൃത്താണെന്ന് പറഞ്ഞത്.
വരുന്ന തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ശക്തികളുമായി ചേരില്ലെന്ന് പ്രഖ്യാപിച്ചിരുന്നല്ലോയെന്ന ചോദ്യത്തോട് ബി.ജെ.പി വര്‍ഗീയ കക്ഷിയാണെന്ന കുറ്റസമ്മതം നിങ്ങള്‍ നടത്തുകയാണോയെന്നായിരുന്നു മറുചോദ്യം. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമോയെന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പിനു ശേഷം എന്തായിരിക്കും അവസ്ഥയെന്ന് ഇപ്പോള്‍ ഊഹിക്കാന്‍ പറ്റില്ല എന്നായിരുന്നു ഉത്തരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: