വ്യക്തിപരമായ ഉത്തരവാദിത്തം തുറന്നു സമ്മതിക്കുന്ന സംഭവങ്ങള്‍, സങ്കടകരമായ രീതിയില്‍ അപൂര്‍വ്വമായ രാഷ്ട്രത്തില്‍, ഐ.എന്‍.എസ് സിന്ധുരത്നയിലുണ്ടായ ദാരുണമായ അപകടത്തെത്തുടര്‍ന്ന് നാവിക സേനാ മേധാവി അഡ്മിറല്‍ ഡി.കെ ജോഷിയുടെ രാജി ,കുറഞ്ഞപക്ഷം കുറച്ച് ഉദ്യോഗസ്ഥരെങ്കിലും ഉന്നത നിലവാരം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട് എന്നതിന് സ്വാഗതാര്‍ഹമായ തെളിവാണ്.അദ്ദേഹത്തിെന്റ രാജിക്കു പിന്നില്‍ ഭയനകമായ ഒരുകഥയുണ്ട്: ഇന്ത്യന്‍ സൈന്യം,അക്ഷരാര്‍ഥത്തില്‍, ഒരു തകര്‍ച്ചയുടെ വക്കിലാണ്. ഭാവി യുദ്ധങ്ങളില്‍ ഇന്ത്യയ്ക്ക് പോരാടാന്‍ കഴിയാതെ വന്നേക്കുമെന്ന അപകടം ഒാരോ സൈനികമേധാവിയും പ്രതിരോധമന്ത്രി എ.കെ ആന്റണിയോട് സമീപ കാലങ്ങളില്‍ പറഞ്ഞിരുന്നു.
രണ്ട് മേഖലകളില്‍ യുദ്ധം ചെയ്യാന്‍ ഒരുങ്ങിയിരിക്കാന്‍ കരസേനയ്ക്ക് നിര്‍ദ്ദേശം നല്കുമ്പോള് തന്നെ ആയുധങ്ങള്‍ സ്വന്തമാക്കുന്നത് അന്ത്യമില്ലാതെ താമസിക്കുകയാണ്.2017 മുതല്‍ യുദ്ധവിമാനങ്ങളുടെ എണ്ണം ചുരുങ്ങുമെന്ന് വ്യോമസേന മുന്നറിയിപ്പ്നല്‍കിയിരുന്നു. വിമാനങ്ങളുടെ കാലാവധി കഴിയുന്നത്ര നീട്ടാന്‍ വേണ്ടി അവയുടെ പറക്കല്‍ സമയം റേഷന്‍ പോലെയാക്കിയിരിക്കുകയാണ്.
നാവികസേനയുടെ ശക്തി വേണ്ടതിലും താഴെയാണ്. പഴകിയ കപ്പലുകള്‍ അപകടകരമാണ്. യുദ്ധത്തില്‍ ഉണ്ടായിട്ടുള്ളതിനേക്കാള്‍ നാശനഷ്ടമാണ് കഴിഞ്ഞ വര്‍ഷം ഐ.എന്‍.എസ് സിന്ധുരക്ഷകിലെസ്ഫോടനത്തില് ഉണ്ടായത്. കഴിഞ്ഞ ഏഴു മാസത്തിനുള്ളില്‍ നാവിക സേനയില്‍ ഉണ്ടായ പ്രധാനപ്പെട്ട പത്ത്അപകടങ്ങളില് ഒന്നായിരുന്നു അത്. മൂന്നു സേനാവിഭാഗങ്ങളും നേരിടുന്ന ഏറ്റവും അപകടം ഓഫീസര്‍മാരുടെ വലിയതോതിലുള്ള ക്ഷാമമാണ്. ആധുനിക സൈന്യത്തിനു വേണ്ട, വിദഗ്ധരായ ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ ഉതകുന്ന ശമ്പള സ്കെയിലോ സേവനവ്യവസ്ഥകളോ അല്ല സായുധ സൈന്യത്തിേന്റത്.
കേന്ദ്ര സര്‍ക്കാര്‍ തിടുക്കത്തില്രാജിസ്വീകരിച്ച അഡ്മിറല്‍ ജോഷിയോടൊപ്പം, സിന്ധുരത്നയിലെ അപകട മരണങ്ങള്‍ക്ക്, സിവിലിയന്‍ നേതൃത്വത്തിനും ഉത്തരവാദിത്വമില്ലേയെന്ന് സായുധ സൈന്യത്തിലുളള ധാരാളം പേര് ചോദിക്കുന്നു.
വര്‍ഷങ്ങള്‍ അധികാരത്തിലിരുന്നിട്ടും വ്യക്തിപരമായ സുതാര്യതയ്ക്കുള്ള താരതുല്യമായ മതിപ്പ്് നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളയാളാണ് ആന്റണി. അതൊരു ചെറിയ നേട്ടവുമല്ല.എന്നാല്‍ ഇന്ത്യന്‍ പ്രതിരോധരംഗത്തെ ചൂഴ്ന്നു നില്ക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ അദ്ദേഹമൊന്നും ചെയ്തില്ല. അഴിമതിയുടെമണത്തിെന്റ പേരില്‍ ഉപകരണങ്ങള്‍ വാങ്ങുന്നത് തടസ്സപ്പെട്ടു.പലപ്പോഴും ഇവ വാങ്ങാനുള്ള നടപടികള്‍ പുനരാരംഭിക്കാന്‍ സൈന്യം നിര്‍ബന്ധിതരായി. ഇതിനാകട്ടെ വര്‍ഷങ്ങള്‍ എടുക്കും. പ്രശ്നങ്ങള്‍ എല്ലാം ആന്റണി ഉണ്ടാക്കിയതല്ല. രൂപയുടെ മൂല്യത്തകര്‍ച്ചയും മന്ദഗതിയിലായ ഇന്ത്യയുടെവളര്ച്ചയും ആധുനികവല്‍ക്കരണത്തിനുള്ള വിഭവങ്ങളെ സാരമായി ബാധിച്ചു. എങ്കിലും പ്രതിരോധം പരിഷ്കരിക്കാനും ശേഷി കൂട്ടാനും യാതൊന്നും ചെയ്തില്ലെന്നത് വസ്തുത വര്‍ണ്ണക്കടലാസില്‍ മൂടിവയ്ക്കാനാവില്ല. വൈകിയില്ലെന്ന് പ്രതീക്ഷിക്കാന്മാത്രമേ ഇന്ത്യയ്ക്ക്കഴിയൂ.
ചൈനയുമായുള്ള യുദ്ധത്തിന് കരസേനയെ സജ്ജമാക്കി വയ്ക്കാനുളള തെന്റ പദ്ധതി പരിഗണിക്കാന്‍ പ്രതിരോധമന്ത്രി വി.കെകൃഷ്ണ മേനോന് തയ്യാറാത്തതിനെത്തുടര്ന്ന് 1959ല്‍ ജനറല്‍ കെ.എസ് തിമ്മയ്യ രാജിവച്ചതാണ് ഇന്ത്യന്‍ സൈനികമേധാവിരാജിവച്ച ഒടുവിലത്തെ സംഭവം. ഐതിഹാസികമായ ജനറലിനെക്കൊണ്ട്, നിര്‍ബന്ധിച്ച് രാജിപിന്വലിപ്പിക്കാന് പ്രധാനമന്ത്രി നെഹ്റുവിങ്കഴിഞ്ഞു. യുദ്ധഭീഷണി ഗൗരവത്തിലെടുക്കാന്‍ തെന്റ പ്രതിരോധമന്ത്രിയെ നിര്‍ബന്ധിച്ചുമില്ല.അതിന്റെ പരിണതഫലങ്ങള്‍ ഇപ്പോഴും ഇന്ത്യയെ വേട്ടയാടുകയാണ്.
( ദ ഹിന്ദുവിന്റെ ഫെബ്രുവരി 28ലെ മുഖപ്രസംഗം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: