ഏതുമാതിരി പ്രേമം? ഗോപികളുടെ പ്രേമം മനസ്സിലാക്കാന്‍ നന്നേ വിഷമമുണ്ടെന്ന് ഞാന്‍ ഇപ്പോള്‍ പറഞ്ഞതേ ഉള്ളൂ. അദ്ഭുതമായ ആ ലീലാകഥയുടെ അദ്ഭുതമായ പൊരുള്‍ മനസ്സിലാക്കാന്‍ കഴിയാത്ത വിഡ്ഢികള്‍ നമ്മുടെ ഇടയിലും ഇല്ലാതില്ല. ഞാന്‍ വീണ്ടും പറയുന്നു: നമ്മുടെ രക്തത്തില്നിന്നുയിരിട്ടവരും ശുദ്ധിഹീനരുമായ ചില വിഡ്ഢികള്‍, അശുദ്ധമായ വല്ലതിലും നിന്നെന്നപോലെ ആ സംഭവത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ യത്നിക്കുന്നുണ്ട്. അവരോട് ഒന്നേ എനിക്ക് പറയാനുള്ളൂ. നിങ്ങള്‍ സ്വയം വിശുദ്ധി സമ്പാദിക്കുക. ഗോപികളുടെ പ്രേമചരിതം വര്‍ണിക്കുന്നത് ശുകദേവനാണെന്നും ഓര്‍ക്കണം. വ്യാസപുത്രനും നിത്യശുദ്ധനും ആജാനപാവനനുമായ ശുകനാണ് ഗോപികളുടെ അദ്ഭുത പ്രേമത്തിന്റെ ചരിത്രകാരന്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: