ഭാരതീയജനതയുടെ ജീവിതരഹസ്യമായ ഈ വസ്തുത മനസ്സിലാക്കാന്‍ വേണ്ടത്ര ക്ഷമകാട്ടുന്ന വിദേശീയര്‍ എത്രയുണ്ട്? ജനതയെ പഠിക്കുവാനും മനസ്സിലാക്കുവാനും വേണ്ടത്ര ക്ഷമയുള്ളവര്‍ ചുരുക്കം. ഇവിടെ, ഇവിടെമാത്രമാണ്, ദാരിദ്ര്യത്തിന് കുറ്റമെന്നും പാപമെന്നും അര്‍ത്തം കല്‍പ്പിക്കാത്ത ഒരേ ഒരു ജനതയുള്ളത്. ഇവിടെ ദാരിദ്ര്യത്തിന് കുറ്റമെന്നര്ത്ഥകല്പ്പന ചെയ്യുന്നതിന് പകരം അതിനെ ദിവ്യമെന്നെണ്ണുകയാണ്. യാചകന്റെ വേഷം നാട്ടിലെ ഏറ്റവും പ്രമുഖരുടെ വേഷമായിരിക്കുകയുമാണ്. മറുവശത്ത്, പാശ്ചാത്യരുടെ സാമുദായിക സ്ഥാപനങ്ങളെ നാം ക്ഷമയോടെ പഠിക്കേണ്ടതുണ്ട്; അല്ലാതെ, അവയെപ്പറ്റി തലകാഞ്ഞുള്ള തീര്‍പ്പുകളിലേക്ക് പാഞ്ഞെത്തിക്കൂടാ. അവിടെ സ്ത്രീപുരുഷന്മാരുടെ സ്വതന്ത്രമായ പെരുമാറ്റം, വ്യത്യസ്തമായ കീഴ്വഴക്കങ്ങളും രീതികളും – ഇവയ്ക്കൊക്കെ അവയുടേതായ അര്‍ത്ഥമുണ്ട്, മഹനീയവശങ്ങളുണ്ട്; അവയൊക്കെ നിങ്ങള്‍ ക്ഷമയോടുകൂടി പഠിക്കണമെന്നുമാത്രം. അവരുടെ കീഴ്വഴക്കങ്ങളും രീതികളും നാം കടമെടുക്കണമെന്നല്ല എന്റെ വിവക്ഷ. നമ്മില്‍നിന്ന് അവരും കടം വാങ്ങാന്‍ പോകുന്നെന്നല്ല. കാരണം, ഓരോ ജനതയുടെയും, രീതികളും കീഴ്വഴക്കങ്ങളും ശതകങ്ങളിലൂടെയുള്ള അവയുടെ ശാന്തമായ വളര്‍ച്ചയുടെ ഫലങ്ങളാണ്. അവയ്ക്കെല്ലാം പിമ്പില്‍ ഗഹനമായ ഒരര്‍ത്ഥമുണ്ട്. അതിനാല്‍ നമ്മുടെ രീതികളെയും കീഴ്വഴക്കങ്ങളെയും അവരോ, അവരുടേതിനെ നമ്മളെ പരിഹസിക്കേണ്ടതില്ല.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: