മതമഹാസമ്മേളനം നിശ്ചയമായും വമ്പിച്ച ഒരേര്‍പ്പാടുതന്നെയായിരുന്നു. ഈ നാട്ടിലെ പല പട്ടണങ്ങളിലുംവച്ച്, ആ സമ്മേളനം സംഘടിപ്പിച്ച സദ് ജനങ്ങളോട് നാം കൃതജ്ഞത രേഖപ്പെടുത്തിയിട്ടുണ്ട്. അവര്‍ നമ്മോട് കാട്ടിയ സൗജന്യത്തിന് നാം കാട്ടിയ കൃതജ്ഞത അവര്‍ തികച്ചും അര്‍ഹിക്കുകയും ചെയ്തു. എങ്കിലും മതമഹാസമ്മേളനത്തിന്റെ ചിത്രം അന്വയിച്ചു കേള്പ്പിക്കുവാന് എന്നെ സദയം അനുവദിക്കുക. അവര്‍ക്കൊരു കുതിരയെ വേണ്ടിയിരുന്നു, കയറി ഓടിക്കാന്‍. മതസമ്മേളനത്തെ അവിശ്വാസികളുടെ ഒരു പടയണിയാക്കിത്തീര്ക്കാന് കച്ചകെട്ടിയ ആളുകള്‍ അവിടെയുണ്ടായിരുന്നു. എന്നാല്‍ വിധി വിപരീതമായി. അതങ്ങനെ ആകാതെയും വയ്യ. അവരില്‍ ഏറിയകൂറും സൗജന്യശാലികളാണ്. എന്നാല്‍ നാം അവരോട് വേണ്ടത്ര കൃതജ്ഞത പ്രകടിപ്പിച്ചുകഴിഞ്ഞു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: