കൊല്ലം: പ്രപഞ്ച പരിപാലനം നടത്തുന്ന ഈശ്വരശക്തിയെ മാതൃരൂപത്തില്‍ ആരാധിക്കാന്‍ സമര്‍പ്പിക്കപ്പെട്ടതാണ് നവരാത്രി ആഘോഷമെന്നും മനുഷ്യര്‍ ജീവിതത്തില്‍ വിദ്യയെ സ്വാംശീകരിക്കുകയാണ് വേണ്ടതെന്നും മാതാ അമൃതാനന്ദമയീ ദേവി പറഞ്ഞു. പുസ്തകത്തെ പൂജിക്കുന്നതിലുപരി യഥാര്‍ഥ വിദ്യയെ നമ്മുടെ ജീവിതത്തിലേക്ക് സ്വാംശീകരിക്കണം. നമ്മുടെതെല്ലാം ജഗദംബയ്ക്ക് സമര്‍പ്പിച്ച ശേഷം പ്രസാദമായി തിരികെ സ്വീകരിച്ച് ഈശ്വരന്റെ ഉപകരണമായി കര്‍മങ്ങളനുഷ്ഠിക്കുക എന്ന തത്ത്വമാണ് ആയുധപൂജയിലൂടെ നിര്‍വഹിക്കപ്പെടുന്നത്. ജര്‍മനിയിലെ മ്യൂണിച്ചില്‍ നല്കിയ നവരാത്രി സന്ദേശത്തില്‍ അമ്മ ചൂണ്ടിക്കാട്ടി.
ജഗദംബികയായ വിദ്യാമാതാവിന്റെ മടിത്തട്ടില്‍ നിര്‍ഭയരായി ഉല്ലസിക്കുന്ന ശിശുക്കളെപ്പോലെയായി തീരണം മനുഷ്യരെന്ന് അമ്മ ഉദ്ബോധിപ്പിച്ചു. കൊല്ലത്ത് അമൃതപുരിയില്‍ നടന്ന ഭക്തിസാന്ദ്രമായ വിദ്യാരംഭ ചടങ്ങില്‍ സ്വാമി തുരീയാമൃതാനന്ദപുരി കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: