തിരുവനന്തപുരം: പൂന്തുറയ്ക്കുസമീപം ഇടയാര്‍ ദ്വീപില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ പോലീസ് ദയനീയമായി പരാജയപ്പെട്ടതിനാല്‍ ക്രമസമാധാനച്ചുമതല കേന്ദ്രസേനയെ ഏല്‍പ്പിക്കണമെന്ന് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
പോലീസിന്റെ സാന്നിധ്യത്തില്‍ വ്യാപകമായ അക്രമം നടന്നിട്ടും കുറ്റവാളികളെ പിടികൂടുവാനോ അക്രമത്തിനിരയായവര്‍ക്ക് നീതി നല്കുവാനോ അധികൃതര്‍ക്ക് കഴിഞ്ഞില്ല. അക്രമമുണ്ടാകുമെന്ന് മുന്‍കൂട്ടി അറിഞ്ഞിട്ടും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ല. റെയ്ഡുകള്‍ നടത്തി അക്രമികളുടെ ആയുധശേഖരങ്ങള്‍ കണ്ടെത്തുവാനും കുറ്റവാളികളെ പിടികൂടുവാനും ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത പക്ഷം തത്ഫലമായുണ്ടാകുന്ന എല്ലാ ഭവിഷ്യത്തുകള്‍ക്കും സര്ക്കാരായിക്കും ഉത്തരവാദി. ഇടയാര്ദ്വീപിലെ അക്രമം ഏകപക്ഷീയവും സംഘടതിവും ആസൂത്രിതവുമാണ്. യാദൃശ്ചികമോ ഒറ്റപ്പെട്ടതോ അല്ല. വിപുലമായ തയ്യാറെടുപ്പും ഗൂഢാലോചനയും നടന്നിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് വസ്തുനിഷ്ഠമായി അന്വേഷിക്കുവാനും വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകിരക്കുവാനും വിദഗ്ധ കുറ്റാന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിക്കണമെന്ന് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: