അന്യോന്യവിരുദ്ധങ്ങളായ അഭിലാഷങ്ങളാല്‍ ഹൃദയം വിദീര്ണ്ണമാവുകയും, ഒടുവില്‍ അവന് നിരാശയുടെയും പരാജയത്തിന്റെ ഒരു സംഗ്രഹം ആയിത്തീരുകയും ചെയ്യുന്നു. അത്തരത്തിലുള്ള ഒരുവന് കൊടുക്കാനുള്ള ഒരേയൊരുപദേശം അവനെ തുണ്ടുതുണ്ടാക്കി വിടുന്ന ആ പരസ്പരമത്സരം, വല്ലവഴിക്കും ഒന്ന് അവസാനിപ്പിക്കണമെന്നും ഏത് വഴിക്കാണ് പോകേണ്ടതെന്ന് ഒന്നു തീരുമാനിക്കണമെന്നും അതിനുവേണ്ടി ഒരു സംഘടിതയത്നം നടത്തണമെന്നും മാത്രമാണ്.
അങ്ങനെയായാല്‍ അവനെ പിന്നോക്കം വലിക്കുന്ന യാതൊന്നുമുണ്ടാവുകയില്ലെന്ന് മാത്രമല്ല, അവന് ഉദ്ദിഷ്ടസ്ഥാനത്ത് തീര്‍ച്ചയായും എത്തിച്ചേരുകയും ചെയ്യും. അങ്ങനെ ചെയ്യാത്തിടത്തോളം അവന് സ്വന്തം കഴിവിനെ ഒരു ഫലവുമില്ലാതെ വൃഥാഛിന്നഭിന്നമാക്കുകയായിരിക്കും ചെയ്യുന്നത്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: