ന്യൂദല്‍ഹി: ഇന്ദിരാഗാന്ധി വധത്തോടനുബന്ധിച്ച് 1984ല്‍ നടന്ന സിക്ക് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലറുടെ പങ്കിനെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്ന വിചാരണക്കോടതി വിധിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.
കൂട്ടക്കൊലയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അവസാന റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ ടൈറ്റ്ലറെ പ്രതിയാക്കാന്‍ തെളിവില്ലെന്നായിരുന്നു സി.ബി.ഐ വ്യക്തമാക്കിയിരുന്നത്.
പക്ഷേ പുതിയ രണ്ട് സാക്ഷികളെത്തിയതോടെയാണ് പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. വിചാരണക്കോടതി വിധി പറയുകയും ദല്‍ഹി ഹൈക്കോടതി അത് ശരിവയ്ക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് ടൈറ്റ്ലര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
മുപ്പതു വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവത്തിന് യുക്തിപൂര്‍ണമായ അന്ത്യമാണ് ഉണ്ടാകേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കലാപസമയത്ത് ടൈറ്റ്ലര്‍ ഇന്ദിരാഗാന്ധിയുടെ വസതിയിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് വാദിച്ചപ്പോള്‍ സംഭവത്തില്‍ പങ്കാളിയാകാന്‍ അത് നടക്കുന്ന സ്ഥലത്ത് സാന്നിദ്ധ്യമുണ്ടാകണമെന്നില്ല എന്നായിരുന്നു കോടതിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: