ന്യൂദല്‍ഹി: ലോകരാജ്യങ്ങളിലെ എംബസികളില്‍ അമേരിക്ക ചാരവൃത്തി നടത്തിയെന്ന ആരോപണം ശരിയല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ്.
എന്‍എസ്എ അംഗമായിരുന്ന എഡ്വേര്‍ഡ് സ്നോഡന് ഉന്നയിച്ച അമേരിക്ക വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ ലോകരാഷ്ട്രങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കെയാണ് ഇന്ത്യ ഇത്തരത്തിലൊരു പ്രസ്താവന ഇറക്കിയിരിക്കുന്നത്.
അമേരിക്ക അനാവശ്യമായ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നും ഫോണ്‍ കോളുകളുടെ ശരിയായ രീതിയെ കുറിച്ച് വിശകലനം ചെയ്യുകയും പഠനം നടത്തുകയുമാണ് ചെയ്തതെന്നും ഖുര്‍ഷിദ് പറഞ്ഞു.
യു.എസ് ചാരപ്രവൃത്തി നടത്തിയിട്ടുണ്ടെങ്കില്‍ അത് അസ്വീകാര്യമാണെന്നായിരുന്നു ജര്‍മ്മനി അഭിപ്രായപ്പെട്ടത്. പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകുന്ന ഒരു രാജ്യത്തില്‍ നിന്നും ഇത്തരത്തില്‍ അനുഭവമുണ്ടായത് നിരാശജനകമാണെന്ന് റഷ്യയും ഫ്രാന്‍സും അഭിപ്രായപ്പെട്ടിരുന്നു.
യൂറോപ്യന്‍ യൂണിയനെ അമേരിക്ക നിരീക്ഷണവിധേയമാക്കിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: